ISLAM QUIZ

കീളക്കര സദഖതുല്ലാഹില്‍ ഖാഹിരി(റ)

ഹി:1040-ല്‍ കായല്‍പട്ടണത്ത് ജനനം.പിതാവ് സ്വൂഫി വര്യര്‍ സുലൈമാന്‍.പ്രധാനഗുരു ചിന്നനൈനവലി.അഞ്ചു വര്‍ഷം മക്കയില്‍ പഠനം.ഖുഥ്ബിയ്യത്തിന് പുറമെ നിരവധി രചനകള്‍.ഹി:1112ന് കീളക്കരയില്‍ വഫാത്.ജാറമുണ്ട്.

പെരിങ്ങത്തൂര്‍ അലികൂഫി (റ)

ഇറാഖിലെ കൂഫ സ്വദേശി. ആത്മീയ ജ്ഞാനം നേടിയ മഹാനര്‍ നാടുവിട്ടു പെരിങ്ങത്തൂര്‍ കനകമലക്കുന്നില്‍ വാസമുറപ്പുച്ചു. വലിയ്യിന്റെ സാന്നിദ്ധ്യം പ്രദേശവാസികളായ അമുസ്‌ലികളില്‍ മാറ്റം സൃഷ്ടിച്ചു. പള്ളിക്ക് സ്ഥലവും മുസ്‌ലിം വീടുകളും ഇതിന്റെ ഫലമായിരുന്നു. ഇന്ന് പെരിങ്ങത്തൂര്‍ അറിയപ്പെട്ട കേന്ദ്രമാണ്.
69. നാഗൂര്‍ ശാഹ് അബ്ദുല്‍ ഖാദിര്‍ (ശാഹുല്‍ ഹമീദുന്നാഗൂരി)
ഉപ്പ വഴിയും ഉമ്മ വഴിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീ ലാനിയില്‍ എത്തുന്നു. ജനനം: ഹി: 910-ല്‍ മാണിക്കപ്പൂരില്‍. എട്ടാം വയസ്സോടെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. മറ്റു വിദ്യകളില്‍ മുഴുകി. 18-ാം വയസ്സില്‍ ആത്മജ്ഞാനം തേടി യാത്ര. ഗവാലഹീറില്‍ ശൈഖ് മുഹമ്മദ് ഗൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഞ്ച് ത്വരീ ഖത്തിന്റെ പ്രാതിനിധ്യം സ്വീകരിച്ചു. 23-ാം വയസ്സില്‍ ഗുരുവിന്റെ അനുമതിയോടെ കരവഴി ഹജ്ജിന് ലക്ഷ്യമിട്ടു. മാതാപിതാക്കളോട് സമ്മതം വാങ്ങാനും അജ്മീര്‍ സിയാറത്തി നുമായി പുറപ്പെട്ടു. യാത്രയില്‍ നാനൂറ് അനുയായികള്‍. വഴിനീളെ കറാമത്തുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ പ്രദേശങ്ങള്‍ ചലനാത്മക മായി. അജ്മീര്‍, ലാഹോര്‍ വഴിയുള്ള യാത്രയില്‍ ഒട്ടനവധി നദികള്‍ സംഘം മുറിച്ചു കടന്നത് വാര്‍ത്തയായിട്ടുണ്ട്. ഖുറാസാന്‍, കഞ്ചാം മുറിച്ചു കടക്കുന്നതിനിടയില്‍ പെട്ടെന്ന് പിതാവിന്റെ മരണ രോഗം അറിയുകയും ഒരാഴ്ച്ചക്കകം വീട്ടിലെത്തുകയും ചെയ്തു. ഹി: 938 ജമാദുല്‍ അവ്വല്‍ 10-ന് പിതാവ് മരിച്ചു. സംസ്‌കരണച്ചടങ്ങുകള്‍ കഴിഞ്ഞ് വീണ്ടും യാത്ര. ബുഖാറ ബല്‍ഖ് വഴി കടക്കിലെത്തി. ഏതാനും ദിവസം അവിടെ പാര്‍ത്തു. കടല്‍ വഴി ജിദ്ദയിലെത്തി. വയസ്സ് 29. ഹജ്ജും മദീന യാത്രയും കഴിഞ്ഞ് വീണ്ടും മക്കയിലെത്തി. നാളുകള്‍ കഴിഞ്ഞ് വീണ്ടും മദീനയില്‍. ഗര്‍ബല, ബാഗ്ദാദ്, ഥൂരിസീന, മക്ക, മദീന എന്നിവിടങ്ങളില്‍ സിയാറത്തും സിയാഹതുമായി 9 വര്‍ഷം പിന്നിട്ടു. 38-ാം വയസ്സില്‍ തിരിച്ചു ജിദ്ദ വഴി മലബാറിലേക്ക്. കണ്ണൂരും പൊന്നാനിയും വന്ന് താമ സിച്ചു. മഖ്ദൂമുമാരുമായി ഇടപഴകി. ശേഷം സിലോണിലേക്ക്. ആദം മല കയറി. ശേഷം ഇന്ത്യയില്‍ കീളക്കരയിലെത്തി. രാമ നാഥ്, കായല്‍ പട്ടണം, മേല്‍പാളയം, തെങ്കാശി, മധുര, തൃശ്ശി നാപള്ളി, തഞ്ചാവൂര്‍, തിരുവാളൂര്‍, കോത്താനൂര്‍ എന്നിവിടങ്ങ ളിലെല്ലാം അനുയായികള്‍ക്കൊപ്പം സഞ്ചരിച്ചു. അവിടങ്ങളില്‍ നാ ടുവാഴികളേയും പ്രഭുക്കളെയും വിഗ്രഹാരാധകരേയും കറാമത്തുകള്‍ വഴി മയപ്പെടുത്തിയെടുത്തു. ഇസ്‌ലാമി ലേക്കടുപ്പിച്ചു. 40-ാം വയസ്സില്‍ നാഗൂരില്‍. തുടര്‍ന്നുള്ള ജീവിതം നാഗുര്‍ കേന്ദ്രീകരിച്ചായിരുന്നു. ഹി: 978-ല്‍ അവിടെ വഫാത്. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനുമായി ബന്ധപ്പെട്ടിരുന്നു.മഖ്ദൂമിന്റെ വഫാത് സമയം നാഗൂര്‍ ശൈഖിന് 18 വയസ്സ്.

സയ്യിദ് മദനി തങ്ങള്‍ ഉള്ളാള്‍(റ)

കാസര്‍ഗോഡിനും മംഗലാപുരത്തിനുമിടക്ക് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഉള്ളാളം’ ചരിത്രമുറങ്ങുന്ന സ്ഥലമാണ്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫില്‍ മദനി(റ). വന്നത് മദീനയില്‍ നിന്ന്. ബഹ്‌റില്‍ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം പറയുന്നു.
അജ്മീറിലെത്തിയ ഖാജാ മുഈനുദ്ധീന്‍ (ഖ.സി) അവര്‍കള്‍ക്ക് സംഭവിച്ചത് പോലെ ഉള്ളാളത്തിലെത്തിയ സയ്യിദവര്‍ കള്‍ക്കും സംഭവിച്ചു. അഥവാ, അത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊണ്ട ജനം ബഹു: സയ്യിദരെ നെഞ്ചേറ്റി. വിശ്വാസികള്‍ വര്‍ദ്ധി ച്ചു. നാട് ഇസ്‌ലാമികമായി ഉണര്‍ന്നു. പരിസരത്ത് ജാതിമത ഭേദമെ ന്യേ അംഗീകാരം.
ഒരു ജീവിതം പൂര്‍ണ്ണമായി ഇസ്‌ലാമിക പ്രബോധനത്തിന് സമര്‍പ്പിച്ച ബഹു: സയ്യിദവര്‍കള്‍ ഉള്ളാളിന്റെ മണ്ണില്‍ തന്നെ വഫാതായി. നാടിനെ പ്രശസ്തമാക്കി. ജീവിച്ചിരുന്ന നാല് നൂറ്റാണ്ട് മുമ്പത്തതിനെ ക്കാള്‍ മരണശേഷമുള്ള കേളി മികച്ചു നില്‍ക്കുന്നു. അവിടുത്തെ ദര്‍ഗയില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിപുല ഉറൂസ് കേരളത്തിലും കര്‍ണാടകയിലും നടക്കുന്ന ഉറൂസുകളില്‍ ഒന്നാം സ്ഥാനത്താണ്. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മത പ്രസംഗ പരമ്പരയും പേക്കൂത്തുകളില്ലായ്മയും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് വിശ്വാസികള്‍ ഉള്ളാളത്തിലെ ഉറൂസിലേക്ക് അറവിന് വേണ്ടി ആടിനെ നേര്‍ച്ചയാക്കി കഴുത്തില്‍ സഞ്ചി കെട്ടിത്തൂക്കി കയറൂരി വിടുന്നു. കൂടെ ഇടയനില്ലാതെ ഈ ആടുകള്‍ സംസ്ഥാനങ്ങള്‍ താണ്ടി സമയമാവുമ്പോള്‍ ഉള്ളാളെത്തെത്തുന്നു. ചിലപ്പോള്‍ അവ തീവണ്ടി കയറിയും സവാരി ചെയ്യുന്നു! തടയപ്പെടാറില്ല. ഇറക്കിവിടപ്പെടാറില്ല. വലിയ്യിന്റെ മരണാനന്തര കറാമത്ത് സംബന്ധിച്ച് മിണ്ടാ പ്രാണികള്‍ നടത്തുന്ന മൊബൈല്‍ ദഅ്‌വ!! പുത്തന്‍ വാദികളും കയറാറില്ലെ ഈ തീവണ്ടികളില്‍?

സൈനുദ്ധീന്‍ മഖ്ദൂം(റ) രണ്ടാമന്‍

ഹി: 938 എഡി 1532 ല്‍ വടകരക്കടുത്ത് ചോമ്പാലില്‍ (കുഞ്ഞിപ്പള്ളി) ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ജനന മരണം സംബന്ധിച്ച് തറപ്പിച്ച് പറയുന്ന രേഖകള്‍ കണ്ടെത്തിയവരു ണ്ടാകാം. പേര്: അഹ്മദ്. പിതാവ്: മുഹമ്മദ് ഗസാലി(റ). പിതൃവ്യന്‍: അബ്ദുല്‍ അസീസ്(റ). മാതാവ്: വടകര ചോമ്പാലില്‍ ‘വലിയക ത്ത് കരകെട്ടി’തറവാട്ടിലെ ഒരു മതഭക്ത. ഉന്നത വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്ത ഈ തറവാടിന് 1000 ത്തോളം വര്‍ഷത്തെ ഇസ്‌ലാമിക പാരമ്പര്യമുണ്ട്. ചോമ്പാല്‍ കടല്‍ത്തീരത്തുള്ള പഴയ ജുമുഅത് പള്ളി സ്ഥാപിച്ചത് ഈ തറവാട്ടുകാരാണ്. ഹി: 568-ല്‍. ഇതുകൊണ്ടൊക്കെ തന്നെയാവാം മഖ്ദൂം കുടുംബത്തില്‍ പിറന്ന മുഹമ്മദുല്‍ ഗസാലി(റ) വിവാഹത്തിന് ഈ തറവാട് തന്നെ തെരഞ്ഞെടുത്തത്. താബിഉകള്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ചോമ്പാല്‍ (കുഞ്ഞിപ്പള്ളി) മഹല്ലില്‍ എന്ന് അഹ്മദ് കോയ ശാലിയാതി. അല്‍ ബയാനുല്‍ മൗസൂഖ് കാണുക.
ചോമ്പാലിലാണ് ജനനമെങ്കിലും മഖ്ദൂം രണ്ടാമന്റെ പ്രധാന പഠനം പുറത്താണ്. പൊന്നാനിയില്‍ വെച്ച് ബട്കല്‍ സ്വദേശിയായ അല്ലാമ ഇസ്മാഈലുസ്സുക്‌രിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ഒരു ചരക്ക് കപ്പലില്‍ മക്കത്തേക്ക് യാത്ര തിരിച്ചു. ഹജ്ജ് കഴിഞ്ഞു പഠനത്തിലേക്ക് തിരിഞ്ഞു. പത്ത് വര്‍ഷത്തെ മക്ക പഠനത്തിനിടയില്‍ പല ലോകപ്രശസ്ത പണ്ഡിത പ്രമുഖരേയും അഭിമുഖീകരിച്ചു. ശാഫിഈ മദ്ഹബിലെ പില്‍കാല അവസാന വാക്ക് എന്ന് പറയാവുന്ന ഇബ്‌നു ഹജറില്‍ ഹൈതമി(റ)യാണ് ഇക്കാലത്തെ പ്രധാന ഗുരുനാഥന്‍. പൊന്നാനിയിലെ പ്രധാന ഗുരുവായ ബട്കലി(റ) ഹി: 1005-ല്‍ വഫാതായി. മക്കത്തെ പ്രധാന ഗുരു ഹൈതമി(റ)നെ പൊന്നാനിയില്‍ കൊണ്ടുവരാന്‍ ശിഷ്യനു സാധിച്ചു എന്ന് പറയപ്പെടുന്നു.
ഹൈതമി(റ)യെ പോലെ ലോകോത്തര പണ്ഡിതരായ ഇമാം മുഹമ്മദ് റംലി(റ), ഇമാം ഖഥ്വീബുശിര്‍ബീനി, ഇമാം ബാമഖ്‌റൂമ ഹള്‌റമി തുടങ്ങിയവരുമായി വൈജ്ഞാനിക കൂട്ടു ജീവിതത്തിന് മഖ്ദൂം സഗീറിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
കോഴിക്കോട് ഖാളിയായിരുന്ന അല്ലാമ അബ്ദുല്‍ അസീസ്(റ) (മരണം: ഹി: 1010) കണ്ണൂര്‍ ജില്ലയില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍ (മറണം: 983) കോഴിക്കോട് ശൈഖ് അലാഉദ്ധീന്‍ ഹുമസി (മരണം: 980)നാഗൂര്‍ ശൈഖ് ശാഹുല്‍ ഹമീദ്(റ) (മരണം: 977), മുല്ല അലിയ്യുല്‍ ഖാരി (മിര്‍ഖാത്തിന്റെ രചയിതാവ്) (മരണം 1014) തുടങ്ങിയ ലോക പണ്ഡിതരും സ്വൂഫികളും സൈനുദ്ധീന്‍ മഖ്ദൂം സഗീറിന്റെ ജീവിത കാലത്ത് പലതുറകളിലായി രംഗത്തുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് ശൈഖ് മഖ്ദൂം(റ). ശാഫിഈ മദ്ഹബില്‍ സുപ്രസിദ്ധമായ ‘ഫത്ഹുല്‍മുഈന്‍’എന്ന ഗ്രന്ഥം മഖ്ദൂം സ്വന്തം കൃതി (ഖുര്‍റതുല്‍ ഐന്‍) യ്‌ക്കെഴുതിയ വിശദീകരണമാണ്. ഈ വിശദീകരണത്തിന് പില്‍ക്കാലത്ത് പലരും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അല്ലാമ അലി ബാസബ്‌രീന്‍ എന്നവരുടെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കയ്യെഴുത്ത് പ്രതിയില്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് ഇമാം ശര്‍വാനി തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ കൊടുക്കുന്നുണ്ട്. ചാലിയം ഖുതുബ്ഖാനയില്‍ കയ്യെഴുത്തു പ്രതി.
എന്നാല്‍ മറ്റൊരു വ്യാഖ്യാനമായ’ഇആനത്തു ത്വാലിബീന്‍’സാര്‍വത്രികമായി ലഭ്യമാണ്. ഹി: 1310-ല്‍ വഫാതായ സയ്യിദ് ബക്‌രി (റ)(മക്ക)യാണ് ഇതെഴുതിയത്. യമനി പണ്ഡിതന്‍ സയ്യിദ് അലിസഖാഫ് രചിച്ച’തര്‍ശീഹ്’മറ്റൊരു വ്യാഖ്യാനമാണ്.
ശൈഖ് മഖ്ദൂം (റ)ന്റെ തസ്വവ്വുഫ് ശാസ്ത്രകൃതിയാണ് ‘ഇര്‍ശാദ്’. തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നത് ചരിത്ര വിവരണം
മത പണ്ഡിതനായ ശൈഖ് മഖ്ദൂം സഗീര്‍ (റ) ഇന്ത്യന്‍ രാഷ്ട്രിയത്തിലിറങ്ങാതെ ഇറങ്ങുന്ന കാഴ്ച്ചയാണ് അവിടുത്തെ ലോക പ്രശസ്ത ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീനില്‍. പണ്ഡിത ധര്‍മ്മമാണ് ഇവിടെ മഹാന്‍ നിറവേറ്റിയത്. ഇന്ത്യ പോര്‍ച്ചുഗീസുകാരാല്‍ ഭരിക്കപ്പെടാന്‍ പോകുന്ന രാഷ്ട്രിയ മലക്കം മറിച്ചിലുകള്‍ വെറും കയ്യോടെ നോക്കി നില്‍ക്കാന്‍ ശൈഖിന് കഴിഞ്ഞില്ല. മൂര്‍ച്ചയുള്ള ആയുധം പേനയാണല്ലോ. ശൈഖ് അത് പുറത്തെടുത്തു. ഇന്ത്യയിലും പുറത്തുമുള്ള മുസ്‌ലിംകളെ പോര്‍ച്ചുഗീസിന്നെതിരെ അണിനിരത്താന്‍’പുണ്യയോദ്ധാക്കള്‍ക്ക് പാരിതോഷികം’ എഴുതി. നാല് ഭാഗങ്ങളുള്ള ഈ കൃതിയുടെ നാലാം പകുതിയില്‍ എഡി 1498 മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസ് പരാക്രമങ്ങള്‍ വിവരിച്ചട്ടുണ്ട്. ശൈഖവര്‍കളുടെ 51-ാം വയസ്സിലാണ് 1583-ന്റെ വാര്‍ത്തകള്‍. ഹി: 991ലാണ് അവിടുത്തെ വഫാത് ഉണ്ടായതെന്ന് ‘താരീഖുല്‍ ഇസ്‌ലാം ഫില്‍ ഹിന്ദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 1583 വരെയുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷമുള്ള പോര്‍ച്ചുഗീസ് താണ്ഡവങ്ങള്‍ വരച്ചു കാണിച്ചു കൊണ്ടുള്ള മറ്റൊരു കൃതി നമുക്ക് ലഭിക്കാത്തതില്‍ നിന്ന് ഊഹിക്കാവുന്നത് 1583-ന്റെ പിറകെ ശൈഖവര്‍കള്‍ അധികകാലം ജീവിച്ചിരുന്നിട്ടുണ്ടാവില്ല എന്നാണ്. എഡി 1532-ല്‍ ജനിച്ച മഖ്ദൂം രണ്ടാമന് 1542 മുതല്‍ക്കുള്ള കേരള രാഷ്ട്രിയം അനുഭവിച്ച അറിവുണ്ട്. അപ്പോള്‍ 41 വര്‍ഷത്തെ വിവരണം തുഹ്ഫതുല്‍ മുജാഹിദീനില്‍ നാം വായിക്കുന്നത് സമകാലികതയോടുള്ള ഒരു പണ്ഡിതന്റെ ഇടപെടലാണ്. 1498 മുതല്‍ 1542 വരെയുള്ള 44 വര്‍ഷത്തെ വിവരണം പിതാവിന്റെയും പിതൃവ്യന്മാരുടെയും പിതാമഹന്റെയും ചൂടുള്ള അനുഭവങ്ങളുടെ ചിത്രീതകരണവും. സ്വന്തം കുടുംബാംഗങ്ങള്‍ക്കു കൂടി സജീവ പങ്കാളിത്തമുള്ള 85 വര്‍ഷത്തിന്റെ ചുടു വാര്‍ത്തകള്‍ ചൂടപ്പമാക്കി കരയിലേയും കടലിലേയും പതക്കുന്ന മുസ്‌ലിം ചോരയിലേക്ക് വിളമ്പിക്കൊടുത്തതാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍!
ആ ചൂടുവാര്‍ത്തകളില്‍ ചിലത്:
ഹി: 915 റമളാന്‍ 22-ന് (എഡി 1510) പോര്‍ച്ചുഗീസ് സേന കോഴിക്കോട്ടെത്തി. പട്ടണം ആകെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ മിസ്ഖാല്‍ പള്ളി അഗ്നിക്കിരയാക്കി.
മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നതിന്റെ 22 വര്‍ഷം മുമ്പാണ് പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ‘നഖൂദ’ എന്ന അറബി വ്യാപാരി പണി കഴിപ്പിച്ച മിസ്ഖാല്‍പള്ളി അഗ്നിക്കിര യാക്കുന്നത്. ഈ ദുരന്തത്തിന്റെ 500-ാം വാര്‍ഷിക ഓര്‍മ്മ 2010-ല്‍ കോഴിക്കോട്ടുകാര്‍ പുതുക്കി. പോര്‍ച്ചുഗീസുകാര്‍ കത്തിച്ചുവെ ങ്കിലും നാട്ടുകാര്‍ അറ്റക്കുറ്റപ്പണി കഴിച്ചു പള്ളി നില നിര്‍ത്തുകയു ണ്ടായി. ഇപ്പോള്‍ ഈ പൗരാണിക മസ്ജിദ് പഴയ രൂപ ഭാവത്തില്‍ മിനുക്കിപ്പണിയുകയാണ് പൊതുസമൂഹം.
മറ്റൊരു ചൂടുള്ള റിപ്പോര്‍ട്ട് മഖ്ദൂം നല്‍കുന്നത്.
” പോര്‍ച്ചുഗീസുകാരുടെ ലൈസന്‍സ് നേടിയില്ല എന്ന കാരണത്തിന് ഹി: 944-ല്‍ (എഡി 1537) കുട്ടി ഇബ്‌റാഹിം മരക്കാരെയും തന്റെ കൂട്ടുകാരെയും ‘പറവണ്ണ’ പട്ടണത്തില്‍ കയറി കൊല്ലുകയും പട്ടണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു പോര്‍ച്ചുഗീസ്. കുരുമുളക് കയറ്റി ജിദ്ദയിലേക്കയച്ച തന്റെ കപ്പലിന് അധിനിവേശ ശക്തിയോട് ലൈസന്‍സ് വാങ്ങിയിരുന്നില്ല കുട്ടി ഇബ്‌റാഹിം.
പറവണ്ണയെയും, താനൂരിനേയും പരപ്പനങ്ങാടിയെയും തിക്കോടിയെയുമെല്ലാം തുഹ്ഫതുല്‍ മുജാഹിദീന്‍ വഴി ലോകയൂണിവേഴ്‌സിറ്റികളിലെത്തിച്ച മഖ്ദൂം രണ്ടാമന്‍ അവിടുത്തെ ‘ഫത്ഹുല്‍ മുഈന്‍’ വഴി തെങ്ങോലയെയും തെങ്ങോലപ്പു ഴുവിനേയും കേരള ഗ്രാമങ്ങളിലെ പുരമേച്ചില്‍ ശൈലിയെയും ലോ ക കര്‍മ്മശാസ്ത്രജ്ഞന്‍മാരുടെ വായനക്ക് ഒരുക്കിക്കൊടുത്തു.
നജസുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സ്ഥലത്തെത്തി യപ്പോള്‍ ജന്മനാട്ടിലെ തെങ്ങോലകളില്‍ ഒളിച്ചു പാര്‍ക്കുന്ന ചെറുജീവികളുടെ കാഷ്ടം ചിന്താവിഷയമായി. മഴയത്ത് തെങ്ങോലയില്‍ നിന്ന് ഇറ്റിവീഴുന്ന വെള്ളം തലയിലും വസ്ത്രത്തിലും തട്ടിയാല്‍ തെങ്ങോലപ്പറമ്പിലൂടെ നടക്കുന്നവര്‍ വിഷമിക്കും. പ്രസ്തുത കാഷ്ടം കാരണം ഓലയിലെ വെള്ളം മലിനമായിരിക്കുമല്ലോ. ഓലകൊണ്ട് വീടുമേഞ്ഞാല്‍ വീടിന്റെ ഇറയത്ത് വെച്ച പാത്രത്തില്‍ പതിക്കുന്ന വെള്ളത്തിനും ബാധകമാണ് ഈ പ്രയാസം. കേരളീയന് പ്രത്യേകമായും അല്ലാത്തവര്‍ക്ക് പൊതുവായുമുള്ള ഈ പ്രശ്‌നം ബഹു: മഖ്ദും അവര്‍കള്‍ കുരുക്കഴിച്ചു. പ്രസ്തുത ജീവിയുടെ കാഷ്ടം തട്ടാതെ വെള്ളം സൂക്ഷിക്കുക പ്രയാസമാവുമ്പോള്‍ മലിനമെങ്കിലും വിടുതിയുണ്ടെന്നാണ് ഉസ്താദ് ഇബ്‌നു ഹജര്‍(റ) നെയും സുയൂഥ്വി ഇമാമിനെയും മറ്റു പ്രമുഖരെയും ഉദ്ധരിച്ചുകൊണ്ട് മഖ്ദൂം രണ്ടാമന്‍ രേഖപ്പെടുത്തുന്നത്.

ഇബ്‌നു ഹജര്‍ ഹൈതമി(റ)

പേര്: അഹ്മദ്.അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം: ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍. അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍

ഇടിയങ്ങര മാമുക്കോയ ശൈഖ് (റ) (മുഹമ്മദുല്‍ ഹുമസി)

ജനനം കോഴിക്കോട്. പിതാവ് അറബ് നാട്ടില്‍ നിന്ന് വന്ന വ്യാപാരി അലാഉദ്ധീന്‍ ഹുമസി. മതപഠനം കഴിഞ്ഞ് വ്യാപാരത്തില്‍ ഇറങ്ങിയെങ്കിലും പ്രപഞ്ചത്യാഗ താത്പര്യത്താല്‍ അത് ഉപേക്ഷിച്ചു. ആത്മീയാന്വേഷണപര്യടനങ്ങള്‍ നടത്തി. ആത്മാജ്ഞാനികളില്‍ നിന്ന് ഇജാസത്ത് നേടി. മരണം: ഹി: 930 റജബ് 5-ന്. കോഴിക്കോട് അന്ത്യവിശ്രമം.

സകരിയല്‍ അന്‍സാരി (826-926)

പേര്: സകരിയ. പിതാവ്: മുഹമ്മദ് അന്‍സാരി. പാരമ്പര്യത്തില്‍ ഖസ്‌റജി ഗോത്രക്കാരന്‍. കര്‍മ്മ ശാസ്ത്രവും തസവ്വുഫും മുറുകെപ്പിടിച്ച നേതാവ്. ഒരു സെക്കന്റെ് ഇടവേള ലഭിക്കുമ്പോഴേക്കും അല്ലാഹ് അല്ലാഹ് എന്ന് ദിക്ര്‍ ആവര്‍ത്തിക്കുന്നവര്‍. ഹി: 826-ല്‍ ജനനം. ഈജിപ്തിലേക്ക് പ്രവാസം. ആദ്യനാളുകളില്‍ വിശപ്പിന്റെ വിളി സഹിക്കവയ്യാതെ ബത്തക്കയുടെ പുറം തോട് പെറുക്കി ഭക്ഷിച്ചിട്ടുണ്ട്. ശ്രുതി വന്നതില്‍ പിന്നെ ഭരണാധിപന്റെ നിര്‍ബന്ധത്തില്‍ ഖാസി ജോലി ഏറ്റെടുത്തു. ഫത്ഹുര്‍റഹ്മാന്‍്, തുഹ്ഫതുല്‍ ബാരി, ശര്‍ഹു ഈസാഗോജി, അസ്‌നല്‍ മഥ്വാലിബ് ഗായതുല്‍ ഉസ്വൂല്‍, ശര്‍ഹുല്‍ ബഹ്ജ മുതലായവ സുപ്രസിദ്ധ രചനകാളാണ്. ഹാഫിള് ഇബ്‌നു ഹജര്‍ ഇവരുടെ ഗുരുവും ഇബ്‌നു ഹജര്‍ ഹൈത്തമി ശിഷ്യനുമാണ്. ജലാല്‍ മഹല്ലി ഇവരുടെ ഗുരുവും സ്വുയൂഥി ശിഷ്യനുമാണ്. എന്ന പോലെ കമാല്‍ ഇബ്‌നുല്‍ ഹുമാം ഇവരുടെ ഗുരുവും കമാല്‍ ഇബ്‌നു അബീ ശരീഫ് ശിഷ്യനുമാണ്. അഥവാ, രണ്ട് ഹജറിന് മദ്ധ്യേ! രണ്ടുജമാലിന് മദ്ധ്യേ! രണ്ട് കമാലിനു മദ്ധ്യേ! ശിര്‍ബീനി, രണ്ട് റംലിമാര്‍, ശഅറാനി എന്നിവരും ശിഷ്യ പ്രമുഖരത്രെ.നൂറ് വയസ്സ്.ഹി: 926-ല്‍ വഫാത്. ഇമാം ശാഫിഈ(റ)നരികെയാണ് ഖബ്ര്‍.ജാറമുണ്ട്.

ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍

ഹി: 871(എഡി 1467)ല്‍ ജനനം കൊച്ചിയില്‍. പിതാവ് അലിയ്യുല്‍ മഅ്ബരി. മഅ്ബര്‍ എന്ന സ്ഥലം കായല്‍പട്ടണ ത്തിനടുത്താണ്. ഹി: 6-ാ നൂറ്റാണ്ടില്‍ യമനില്‍ നിന്ന് ഒരു പിതാമഹന്‍ ഇവിടെ വന്നു താമസിച്ചു. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ അവര്‍കളുടെ പിതാമഹന്‍ അഹമദ് (റ) കായല്‍പട്ടണ ത്തില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിയില്‍ സൈനുദ്ധീന്‍(റ) പിറന്ന സ്ഥലം പില്‍കാലത്ത് മഖ്ദൂമിയ്യ മദ്‌റസയായി അറിയപ്പെടുന്നു. ഇവരുടെ കുടുംബ പരമ്പര സിദ്ധീഖുല്‍ അക്ബര്‍ (റ)ലാണ് ചെന്നെത്തുന്നത്.
സൈനുദ്ധീന്‍(റ)ന്റെ പിതൃവ്യന്‍ പൊന്നാനിയില്‍ മുദരിസായിരുന്നു. അവര്‍ ജ്യേഷ്ട പുത്രനെ പൊന്നാനിയില്‍ കിതാബ് ഓതാന്‍ കൊണ്ടു പോയി. എറെ കാലം അവിടെ പഠിച്ചതിന് പിറകെ ഏഴ് വര്‍ഷം കിതാബോതി കോഴിക്കോട്ട് താമ സിച്ചുസൈനുദ്ധീന്‍(റ). എ ഡി 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വാസ്‌കോഡിഗാമയുടെ നേതൃത്വത്തില്‍ ‘കാപ്പാട്’ കപ്പലിറങ്ങു മ്പോള്‍ സൈനുദ്ധീന്‍ മഖ്ദൂം(റ)-ന് 31 വയസ് പ്രായമാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് 1500ല്‍ പോര്‍ച്ചുഗീസ് സേന യുദ്ധ സന്നാഹ ത്തോടെ കോഴിക്കോട് വീണ്ടും വന്നെത്തി. സാമൂതിരിയുടെ സൈ ന്യവും പോര്‍ച്ചുഗീസും ഏറ്റുമുട്ടി. 650 പേര്‍ മരിച്ചു.
കോഴിക്കോട്ടെ ഏഴ് വര്‍ഷം പഠനം കഴിഞ്ഞ് സൈനുദ്ധീന്‍ മഖ്ദൂം (റ) പുറത്തുവരുന്നത് ഹാഫിള്, ഗ്രാമര്‍ പണ്ഡിതന്‍, കര്‍മ്മ ശാസ്ത്ര വിദഗ്ദ്ധന്‍, നിദാന ശാസ്ത്രജ്ഞന്‍, മുഹദ്ദിസ്, അറബിക്കവി, സ്വൂഫി എന്നിങ്ങനെ ബഹു വിധ ടൈറ്റിലുകളോ ടെയാണ്. കോഴിക്കോട്ടും പരിസരങ്ങളിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഈ സൂഫി വര്യന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫിഖ്ഹിലും ത്വരീഖത്തിലും വേറെവേറെ ‘സില്‍സില’ നബി(സ)യിലേക്ക് ചെന്നുമുട്ടുന്നത് ഉണ്ട് ശൈഖ് അവര്‍കള്‍ക്ക്. ഇസ്മായീല്‍ ഇബ്‌നു ജലാലില്‍ ബുഖാരി(റ) സൈനുദ്ധീന്‍(റ) ന്റെ ആത്മിയ ശൈഖാണ്.
കൊച്ചിയും പൊന്നാനിയും കോഴിക്കോടും മതിയാവാതെ ആ വിജ്ഞാന ദാഹി മക്കത്തുല്‍ മുകര്‍റമയിലെത്തി കിതാ ബോത്ത് തുടര്‍ന്നു. ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍. ഹി: 900 നും 925നുമിടയിലായി ജീവിച്ച ലോക പ്രശസ്ത ഇമാമുകളിലേറെയും പേരെ മക്കയിലും ഈജിപ്തിലുമായി മഹാന്‍ സന്ധിച്ചു. പലരും സതീര്‍ത്ഥ്യരാണ്. ശൈഖ് സകരിയല്‍ അന്‍സാരി(റ) ഹദീസില്‍ ഗുരുവാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊന്നാനിയില്‍ മടങ്ങിയെത്തിയത് വിജ്ഞാനത്തിന്റെ നിറകുടമായിട്ടാണ്. കൊച്ചി സ്വദേശിയെ പൊന്നാനിക്കാര്‍ വിട്ടില്ല. പക്ഷെ, പൊന്നാനിയിലെ സൗകര്യം ആ വിജ്ഞാന സാഗരത്തിന് ക്യാമ്പ് ചെയ്യാന്‍ മാത്രം മതിയായതല്ല. വലിയ മനുഷ്യന് വലിയ ഇടം തന്നെ ഒരുക്കാന്‍ നാട്ടുകാര്‍ മുണ്ടു മുറുക്കിയുടുത്തു. ഇന്നു കാണുന്ന പൊന്നാനിപ്പള്ളി(ഹി:925-എഡി1519-ല്‍) അങ്ങനെയാണ് പൊങ്ങിയത്. ജുമുഅ സ്ഥാപിച്ചു ദര്‍സ് തുടങ്ങി. ദര്‍സെന്ന് വെച്ചാല്‍ ഇന്ത്യയിലെ അല്‍ അസ്ഹര്‍!. കേരളത്തിലെ മക്ക!! ‘ വിളക്കത്തിരിക്കല്‍’ ആണ് ബിരുദം ഇവിടെ! ദര്‍സ് ദൂരദിക്കുകളില്‍ അറിയപ്പെട്ടു. അറബ് നാടില്‍ നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പറന്നെത്തി.
വിജ്ഞാന സേവനം ദര്‍സില്‍ മാത്രമായി ഒതുക്കാതെ കിതാബ് രചനയിലേക്കും കടന്നു ശൈഖവര്‍കള്‍. പത്തിലധികം കിതാബുകള്‍ രചിച്ചു. തുഹ്ഫത്തുല്‍ വര്‍ദിയ്യയുടെ ശറഹ് അവയിലൊന്നാണ്.
മഹാനായ ഈ ലോക പണ്ഡിതന്‍ പോര്‍ച്ചുഗീസിന്നെതി രെ മുസ്‌ലിം സമൂഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു കൊണ്ട് എഴുതിയ കൃതിയാണ് ‘അല്‍ ഖസ്വീദതുല്‍ ജിഹാദിയ്യ’ അതിലെ ചില വരികള്‍
ാകഝള്‍ക്കഡവ …ശ്ലപ്പക്കŸറഏ ഛƒ„ഥ ഷ്ട™മƒഒ ~എഏ~ക്കഠ †ƒന്ദഖഝƒഒ ƒമ്ലഒ™ര ƒളƒമ
കുരിശ് ആരാധകരായ പറങ്കികള്‍(പോര്‍ച്ചുഗീസ്) നടത്തിവരുന്ന ഗുരുതരമായ ആക്രമങ്ങള്‍ മൂലം നാം ഏറെ പ്രയാസപ്പെടുന്നു.
ക™റ്റക്കžഒ ഛƒക്കത്തറഏƒറ്റശ്ലമ ഏവയ്ക്കരഏ ~യവ യ്യന്ദക്ത പ്ലര യ്യല ല്‍പ്പറഏഛîഒ ന്ധ ഏള്‍ണ്‍ണ
അല്ലാഹുവിന്റെ രാജ്യങ്ങളില്‍ എല്ലാ വിധേനയും അവര്‍ അതിക്രമം കാണിക്കുന്നു, ഏറെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു
‡ല™ണ്മന്നˆഴ മ്പഗ †ƒˆര ന്ത™ചവ ~Žക്കല ന്തഏ™ങഏവ …റ്റമ്ലറഏവ ™ക്കടത്സഏ യ്യല
അറസ്റ്റ്, കൊള്ളിവെപ്പ്, പള്ളി അഗ്നിക്കിരയാക്കല്‍, കിതാബ് വലിച്ചു കീറല്‍, മാനം കെടുത്തല്‍ ഇങ്ങനെ പോകുന്നു ദ്രോഹം.
‡പ്പ‹ല ദ്ദƒമ്ലക്കഡഏവ …ഷ˜ഞ്ചഖ ട്ടഏള്‍ളƒഒ യ്യലഉള്‍ല ™എƒക്കടവ ƒŽണ്മ പ്ലˆയവ
ഹാജിമാരെയും അല്ലാത്ത മുഅ്മിനുകളേയും കൊന്നു. വിവിധ പീഢനങ്ങള്‍, അംഗഭംഗങ്ങളുണ്ടായി.
മലാബാറിന്റെയും കൊച്ചിയുടേയും മൊത്തം ദക്ഷിണേ ന്ത്യയുടേയും വേദനകള്‍ ഈരാജ്യസ്‌നേഹിയെ വല്ലാതെ നൊമ്പരപ്പെടുത്തി. വേദനകള്‍ ബൈത്തുകളായി, പുസ്തകമായി, ഇന്ത്യന്‍ വേദന അറബിപ്പദ്യങ്ങളിലൂടെ പുറം ലോകം അറിഞ്ഞു.
എന്തായിരുന്നു പോര്‍ച്ചുഗീസിന്റെ ചെയ്തികള്‍? 1502 ഫിബ്രവരി 10-ന് ഗാമ തന്റെ രണ്ടാം വരവായി പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്ന് മലബാറിലേക്ക് പുറപ്പെട്ടു. 15 കപ്പല്‍ നിറയെ സൈനികര്‍. 1502 ഒക്‌ടോബര്‍ 1-ന് ഈ സംഘം എഴിമലക്കടുത്ത് മാടായി തുറമുഖത്ത് വെച്ച് അതുവഴി കടന്നു പോവുകയായിരുന്ന കോഴിക്കോട്ടുകാരന്‍ ഖോജ ഖാസിമിന്റെ യാത്രക്കപ്പല്‍ ആക്രമിച്ചു. 700 യാത്രക്കാരാണ് കപ്പലില്‍. സ്ത്രീകളും കുട്ടികളും ഉണ്ട്. ഗാമ കൊല തുടങ്ങി. സ്ത്രീകള്‍ കുഞ്ഞുങ്ങളെ കാട്ടി യാചിച്ചു കൊല്ലരുതേ! കേട്ടില്ല. കപ്പലിന് തീവെക്കാനും ഒപ്പം പീരങ്കി വെടി പൊട്ടിക്കാനും ഗാമ ഉത്തരവിട്ടു. അമ്മമാരുടെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ച 20 കുഞ്ഞുങ്ങളെ പോര്‍ച്ചുഗലില്‍ കൊണ്ടുപോയി മാമോദീസ മുക്കി ലിസ്ബണിലെ സന്യാസി മഠത്തില്‍ വിടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ കൊടുത്തു.
രക്ഷപ്പെടാനാവാതെ വെള്ളത്തില്‍ പൊങ്ങിക്കിടന്നും മറ്റും മൂന്ന് ദിവസം കൊണ്ടാണ് മുഴുവന്‍ പേരും മരിച്ചു തീര്‍ന്നത്. മൃത ശരീരങ്ങള്‍ കടലിലൂടെ ഒഴുകി നടന്നു. കഴുകനും പരുന്തുകളും മാടായി കടലിന് മുകളില്‍ മൃതശരീര ഭാഗങ്ങളുമായി തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു. എല്ലാം നോക്കി നില്‍ക്കാനെ കരയിലുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.
ഈ സംഭവം നടക്കുമ്പോള്‍ 35-ന്റെ യൗവനത്തിലാണ് മഖ്ദൂം ഒന്നാമന്‍(റ). അതുകൊണ്ട് നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ മഹാനരുടെ ശ്രദ്ധ വന്നു വീഴുക സ്വാഭാവികം. ലോകരാഷ്ട്രീയ ഗതി വിഗതികള്‍ അവിടുന്ന് സാകൂതം വീക്ഷിക്കുന്നു.
എന്താണ് ലോക രാഷ്ട്രിയത്തില്‍ നടന്നു കൊണ്ടിരി ക്കുന്നത്? 1505-ല്‍ പോര്‍ച്ചുഗല്‍ രാജാവിന് വേണ്ടി കണ്ണൂര്‍ കടപ്പുറ ത്ത് സെന്റ് ആഞ്ചലോ കോട്ടക്ക് തറക്കല്ലിട്ടു. 11 ഏക്കര്‍ സ്ഥലം. 1506-ല്‍ ഈ കോട്ട തകര്‍ക്കാന്‍ വന്ന സ്വദേശികളെ പീരങ്കിക്കി രയാക്കി. 3000 പേരെ പോര്‍ച്ചുഗീസുകാര്‍ കൊന്നു. കേരളത്തിലെ നാട്ടു രാജാക്കന്മാരുടെ കപ്പലുകള്‍ പോലും പോര്‍ച്ചുഗീസുകാരില്‍ നിന്ന് അനുമതിപ്പത്രം വാങ്ങിയെ സഞ്ചരിക്കാവൂ എന്ന് വിദേശി മേധാവി ഉത്തരവിറക്കി. 1510-ല്‍ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവ പിടിച്ചടക്കാന്‍ 1700 പോര്‍ച്ചുഗീസ് സൈന്യം കണ്ണര്‍ കോട്ടയില്‍ നിന്ന് പുറപ്പെട്ടു. 1522-ല്‍ ശൈഖ് വഫാത്താകുമ്പോള്‍ പറങ്കികള്‍ കിരാത വാഴ്ചയിലാണ്. 1525 ജനുവരിയില്‍ കണ്ണൂര്‍ അറക്കല്‍ രാജാവിന്റെ സൈനിക മേധാവി വലിയ ഹസനെ പിടിച്ചു കൊന്നു. 1545-ല്‍ അറക്കല്‍ രാജാവിനെ വധിച്ചു. 1550-ല്‍ പൊന്നാനി ജുമുഅത് പള്ളിക്കു നേരെ ആക്രമണം നടത്തി. ഹി: 957 ശവ്വാല്‍ 19 വ്യാഴാഴ്ച.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ ജീവിത കാലം കഴിഞ്ഞും കേരളത്തില്‍ പോര്‍ത്തുഗീസ് അക്രമങ്ങള്‍ തുടര്‍ന്നു.മരക്കാര്‍മാരുടെ ദീര്‍ഘകാല പടയോട്ടത്തിന് ജീവന്‍ പകര്‍ന്നത് ശൈഖ് സൈനുദ്ദീന്‍ അവര്‍കളായിരുന്നു.മലബാറില്‍ പോര്‍ത്തുഗീസിനെതിരെ നെഞ്ച് വിടര്‍ത്തി പൊരുതാന്‍ മരക്കാര്‍മാര്‍ക്ക് തുല്ല്യം മറ്റൊരു ശക്തിയുണ്ടായിരുന്നില്ല. മരക്കാര്‍മാരുടെ ഊര്‍ജ്ജമാവട്ടെ മഖ്ദൂം കുടുംബവും. എ.ഡി.1500 ന് തൊട്ടു പിറകെ അഡ്മിറലായി സ്ഥാനമേറ്റ കുഞ്ഞാലിമരക്കാര്‍ തരംഗം ഒരു നൂറ്റാണ്ട് വരെ നീണ്ടു നിന്നു.ഇതിനിടയില്‍ നാലു കുഞ്ഞാലിമാര്‍.26 യുദ്ധം.
സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ വിദേശ വാസത്തിനിടയില്‍ അവര്‍ക്ക് ഒട്ടനേകം ലോക പണ്ഢിതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. സുയൂഥി ഇമാം, സംഹൂദി(റ), ബാമഖ്‌റുമ, ശംസുദ്ദീന്‍ തന്‍ദാവി(റ), മകൂദി(റ), തുടങ്ങിയവര്‍ ഗുരു പരമ്പരയിലെ ചിലര്‍ മാത്രം. സഹപാഠികളിലുമുണ്ട് ലോകപ്ര ശസ്തര്‍. നൂറുദ്ദീന്‍ മഹല്ലി(റ),കമാലുദ്ദീന്‍ ദിമശ്ഖി(റ), ശിഹാബുദ്ദീന്‍ ഹിംസി(റ), ബദ്‌റുദ്ദീന്‍ സുയൂഥി(റ)തുടങ്ങിയവര്‍ സഹപാഠികളാണ്.
മലബാറില്‍ ക്രിസ്തുവല്കരണ ലക്ഷ്യവും കൊള്ളയു മായി പോര്‍ത്തുഗീസുകാര്‍ താണ്ഡവമാടുമ്പോള്‍ മേല്‍പറഞ്ഞ ലോകപണ്ഢിതരുടെ രാഷ്ട്രങ്ങളായ യമന്‍,തുര്‍കി, ഇറാഖ്, സിറിയ, ഫലസ്തീന്‍ എന്നിവിടങ്ങളിലും വിദേശിപ്പടയുടെ നുഴഞ്ഞുകയറ്റംനടക്കുന്നുണ്ട്. കിതാബ്പഠനത്തിന്റെ ഇടവേള കളില്‍ ഗുരുനാഥന്‍മാരും ശിഷ്യന്‍മാരും തമ്മില്‍, ശിഷ്യന്‍മാര്‍ തമ്മില്‍ അവരവരുടെ നാടിന്റെ നൊമ്പരങ്ങളും വികാരങ്ങളും ചര്‍ച്ചയാവും.സൂഫിവര്യരായ സൈനുദ്ദീന്‍ മഖ്ദൂം(റ) പ്രതിരോധ കേരളത്തിന്റെ ഉണര്‍ത്തുപാട്ട് രചയിതാവായി കാണപ്പെടുന്നത് ഈ പാശ്ചാത്തലത്തിലാണ്. ഹി: 928 ശഅബാന്‍ 16-ന് അവര്‍ വഫാതായി.57 വയസ്സ്. ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിക്ക് മുന്‍വശത്താണ്.
സന്താനങ്ങള്‍: അഞ്ച് മക്കളാണ് ശൈഖവര്‍കള്‍ക്ക്. മൂന്നാണും രണ്ടു പെണ്ണും. രണ്ടാത്തെ പുത്രന്‍ മുഹമ്മദുല്‍ ഖസ്സാലി(റ) മാഹി ചോമ്പാലില്‍ ഖാസിയായി. വിവാഹം കഴിച്ചു. അവിടെ താമസിച്ചു. ഹി: 947-ല്‍ അവിടത്തെന്നെ മരണം. മൂന്നാമത്തെ പുത്രന്‍ അബ്ദുല്‍ അസീസ്(റ) പത്തിലേറെ കിതാബുകള്‍ രചിച്ചു. അല്‍ഫിയയുടെ ശര്‍ഹ് കേരളത്തില്‍ കാണുന്നത് ‘ഇളാഫതിന്റെ’ ബാബ് മുതല്‍ ഇവരുടെതാണ്. പോര്‍ച്ചുഗീസിനെതിരെയുള്ള സമരങ്ങളില്‍ ഈ മകന്റെ പ്രത്യേക നിറസാന്നിദ്ധ്യം കാണാം. ഹി: 994-ല്‍ വഫാത്. ഖബര്‍ പിതാവിനരികെ.
ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അവര്‍കുളടെ ഒരു പുത്രിയെ വിവാഹം ചെയ്തത് സഹോദരി പുത്രന്‍ ഉസ്മാന്‍ (റ) ആണ്. (ജനനം ഹി: 910) ‘ഖത്‌റുന്നദാ’യുടെ ശര്‍ഹ് എഴുതിയ ഇവര്‍ മഖ്ദൂം(റ)യുടെ ശിഷ്യന്‍ കൂടിയാണ്. ഈ ദമ്പതികളുടെ പുത്രനാണ് ഹി: 948-ല്‍ ജനിച്ച അബ്ദുര്‍റഹ്മാന്‍ മഖ്ദൂം. ഉസ്മാന്‍ (റ)ന്റെ ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിയുടെ തെക്ക് ഭാഗത്ത് അടയാളപ്പെടുത്തിക്കാണാം.
മഖ്ദൂം ഒന്നാമന്‍ കൊച്ചിയില്‍ നിന്ന് ആദ്യം പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പഠനാവ ശ്യാര്‍ത്ഥം വരുന്നു.വൈകാതെ മകന്‍ മുഹമ്മദ് മാഹി വടകര എത്തുന്നു. കേരളത്തിലെ മരക്കാര്‍ സാന്നിദ്ധ്യവും ഇതേ റൂട്ടില്‍ തല്‍സമയം സഞ്ചരിക്കുന്നതായി കാണാം.
കൊച്ചിയില്‍ അരിക്കച്ചവടവുമായി കഴിയുകയായിരുന്ന വ്യാപാരി കുടുംബമാണ് മരക്കാര്‍മാര്‍. കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അവിടെ വ്യാപാരം നടത്തുന്ന മുസ്‌ലിംകളെ ദ്രോഹിച്ചു. 1503 മുതല്‍ക്ക് ഗതിമുട്ടിയ മരക്കാര്‍ വ്യാപാരികള്‍ പൊന്നാനി സീ പോര്‍ട്ട് താവളമാക്കി. കൊച്ചി വിട്ടു പൊന്നാനിയിലെത്തിയ ഈ മുസ്‌ലിം വ്യാപാരികളില്‍ നിന്ന് ഉശിരുള്ളവരെ ചേര്‍ത്ത് ഒരു നാവികപ്പട വാര്‍ത്തു സാമൂതിരി രാജാവ്. സേന തലവന്ന് സ്ഥാനപ്പേരും നല്‍കി-‘കുഞ്ഞാലി’. യുദ്ധത്തില്‍ അലി(റ)വിന്റെ മികവ് അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സ്ഥാനപ്പേര്. ഒന്നാം കുഞ്ഞാലിയുടെ പേര് മുഹമ്മദ്. ഇത് 1507-ന് മുമ്പാണ്.
1522-ല്‍ മഖ്ദൂം ഒന്നാമന്‍ വഫതാകുമ്പോള്‍ മരക്കാര്‍ സേന അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കണ്‍കുളി ര്‍ക്കേ കണ്ട് ആനന്ദിക്കുന്നുണ്ടായിരുന്നു.
1513-ല്‍ അധികാരത്തിലേറിയ സാമൂതിരി വംശത്തിലെ ഒരു രാജാവ് 9 വര്‍ഷം കഴിഞ്ഞ് മരണപ്പെട്ടതും 1522-ല്‍ തന്നെ. തല്‍സമയം ഗാമ ജന്മനാടായ പോര്‍ച്ചുഗലിലാണ്. 1498-ലും 1502 ലുമായി ഇന്ത്യയില്‍ നാവിക വ്യാപാര ദൗത്യം നിറവേറ്റി 1503 മുതല്‍ ജന്മദേശത്ത് കഴിയുകയാണ് ഗാമ. മഖ്ദൂം ഒന്നാമന്‍ വഫാതായി രണ്ട് വര്‍ഷം കഴിഞ്ഞ് 1524-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയച്ചു. ഇത്തവണ വൈസ്രോയിയായിട്ടാണ് നിയമനം. പക്ഷെ, ഇന്ത്യയിലെത്തി താമസിയാതെ 1524 ഡിസംബര്‍ 24-ന് കൊച്ചിയില്‍ ഗാമ മരിച്ചു.1539-ല്‍ ശവശരീരാവശിഷ്ടം മാന്തിയെടുത്ത് കൊണ്ടുപോയി പോര്‍ച്ചുഗലിലെ വിഡ്വിഗ്വീറയില്‍ അടക്കി.
ഗാമക്ക് ലിസ്ബണില്‍ കാപ്പാട് എത്താനുള്ള റൂട്ട് മനസ്സിലായത് കെനിയക്കടുത്ത് വെച്ച് കണ്ടുമുട്ടിയ ഇബ്‌നു മാജിദ് എന്ന അറബി നാവികനില്‍ നിന്നായിരുന്നു. ഗാമയുടെ വൈസ്രോയി പട്ടം കെട്ടിയുള്ള വരവ് വര്‍ഷത്തിലാണ് (1524-ല്‍) ലക്ഷദ്വീപിലെ ആദ്യത്തെ രക്തസാക്ഷിത്വം(ശഹാദത്) സംഭവിക്കുന്നത്. മുസ്‌ലിംകളെ മുഖ്യ ശത്രുവായി കണ്ട പോര്‍ച്ചു ഗീസുകാര്‍ കണ്ണൂര്‍ അറക്കല്‍ രാജാവിനേയും ദ്വീപ് നിവാസി കളേയും നോട്ടമിട്ട് ദ്രോഹിച്ചു. ദ്വീപിലെ വരുമാനമാര്‍ഗമായ നാളികേരവും കയറുല്‍പന്നങ്ങളും കയറ്റിയ ദ്വീപ് ഓടങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിച്ചുകൊണ്ടിരുന്നു. 1524-ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലക്ഷദ്വീപ് പിടിച്ചടക്കാന്‍ ശ്രമിച്ചു. ഹെന്‍ട്രിമെന്റസ് ജുമുഅക്ക് പിറകെ അമേനി ദ്വീപിലെ പള്ളിയിലേക്ക് പട്ടാളത്തെ കയറ്റി ! തകര്‍ക്കാന്‍ വിസമ്മതിച്ച മണ്ണേല്‍ ആറ്റക്കോയ എന്നവരെ പള്ളിയിലെ മുന്‍വാതില്‍ പടിയില്‍ പിടിച്ചു കിടത്തി കഴുത്തറുത്ത് വധിച്ചു. ഹി: 930 കഴിഞ്ഞ് ശവ്വാല്‍ 18 (എഡി 1524)നായിരുന്നു ഈ സംഭവം. മഖ്ദൂം വഫാതായി ചുരുക്കം വര്‍ഷം കഴിഞ്ഞ്. ശഹീദ് അവര്‍കളുടെ ഖബ്ര്‍ പ്രസ്തുത പള്ളിയുടെ മിഹ്‌റാബിന് പിന്നില്‍.
തെക്ക് കേരളത്തിലും ലക്ഷദ്വീപിലും ഈവിധത്തില്‍ പ്രശ്‌നസങ്കീര്‍ണത നിറഞ്ഞു നില്‍ക്കുമ്പോള്‍ വടക്ക് 1526-ല്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിക്കൊണ്ട് ബാബര്‍ ചക്രവര്‍ത്തി ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്നു. മഖ്ദൂം ഒന്നാമന്‍ വഫാതായതിന്റെ നാലാം വര്‍ഷം അധികാരത്തിലേറിയ ബാബര്‍ 1530 വരെ നാടു ഭരിച്ചു. പോര്‍ച്ചുഗീസുകാരുടെ ഗുജറാത്തു മോഹവും ഡല്‍ഹി മോഹവും നടക്കാതെ പോയത് ബാബറിന്റെ പിറകെ ഹുമയൂണ്‍ കബീറിന്റെയും തുടര്‍ന്നു വന്ന ഷാമാരുടെയും ശക്തികൊണ്ടാണ്. ഹുമയൂണ്‍ അധികാരത്തിലേറി (1530) രണ്ട് വര്‍ഷം കഴിഞ്ഞാണ് മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നത്. .
61. കുഞ്ഞി മരക്കാര്‍ വെളിയങ്കോട് ശഹീദ് (റ) (കുഞ്ഞാലിമരക്കാര്‍ വേറെയുണ്ട്)
സൈനുദ്ധീന്‍ മഖ്ദൂം അവ്വല്‍ ന്റെ കാലത്ത് യൗവ്വനത്തില്‍ തന്നെ പോര്‍ച്ചുഗീസിനെതിരെ കടലില്‍ പടവെട്ടി ശഹീദായി. വിവാഹ ചടങ്ങില്‍ നിന്നിറങ്ങിയതാണെന്ന് പിന്‍തലമുറയിലെ ജീവിച്ചിരിപ്പുള്ള കുടുംബാംഗങ്ങള്‍ പറയുന്നു. വെളിയങ്കോട് ഖബ്‌റ്.

സുയൂഥ്വി (849-911)

പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: അബൂബകര്‍. ഹിജ്‌റ 849-ല്‍ കൈറോയില്‍ ജനനം. ‘അസ്സുയൂഥ്’ നൈല്‍ നദിയുടെ പടിഞ്ഞാറ് ഒരു ഗ്രാമം.സുയൂഥ്വി ഇമാമിന്റെ പിതാവിന് വേണ്ടി വീട്ടിലെ കുതുബ് ഖാനയില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രന്ഥമെടുക്കാന്‍ പോയപ്പോള്‍ മാതാവിന് അവിടെ വെച്ച് പ്രസവ വേദന വന്നു. കുഞ്ഞിന് ഇക്കാരണത്താല്‍ ഇബ്‌നുല്‍ കുതുബ് എന്ന് വിളിപ്പേര് കിട്ടി. പണ്ഡിത കാരണവരായ പിതാവ് മകനെ കിട്ടാവുന്ന ഏറ്റം മുന്തിയ വിജ്ഞാന സദ്യയിലേക്കെല്ലാം കൈപിടിച്ചു. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ കാണിച്ചു പൊരുത്തം വാങ്ങി. സംസം ജലം കുടിക്കുമ്പോള്‍ നടത്തിയ ദുആഅ് ഹാഫിളിനെ പോലെയാകണമെന്ന്.ഖുര്‍ആനിന് പുറമെ ചെറുപ്പത്തില്‍ തന്നെ ഉംദ,ഫിഖ്ഹീ മിന്‍ഹാജ്, ഉസൂലീ മിന്‍ഹാജ,് അല്‍ഫിയ്യ എല്ലാം മനപ്പാഠം. ബുല്‍ഖീനി, മനാവി, മഹല്ലി മുതലായവര്‍ ഗുരുനാഥന്‍മാര്‍. വിജ്ഞാനയാത്ര മൊറോക്കൊ, ഇന്ത്യ, യമനിലേക്ക് വരെ നീണ്ടു. 600 ഓളം ഉസ്താദുമാര്‍. ഹി: 866-ല്‍ 17 വയസ്സ് ആയപ്പോഴേക്കും ഗ്രന്ഥരചനക്കും ദര്‍സ് നടത്താനും ഭാഗ്യം. 600 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു.ഹദീസ് കൊണ്ട് ഖുര്‍ആനിന് തഫ്‌സീര്‍ പറയുന്ന ഗ്ര്ന്ഥമാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍.ഹി: 911 ജുമാദല്‍ ഊല 19-ന് ഈജിപ്തില്‍ വഫാത്.ഖറാഫയില്‍ ഖബ്‌റ്.

ബീമാപള്ളി ബീവി (റ)

ഹി:850 നോടടുത്ത് ജനനം എന്ന് കരുതപ്പെടുന്നു.അറേബ്യയില്‍ ജനനം.അഹ്‌ലുബൈതാണ്.മകന്‍ മാഹീന്‍ അബൂബകറിനൊപ്പം ഇന്ത്യയിലെത്തി.തെക്ക് തിരുവല്ലം രാജാവ് മാര്‍താണ്ട വര്‍മയുടെ (ഏ ഡി 1478-1528)ഭരണമേഖലയില്‍ താമസം.മകന്ന് ശഹാദത്ത് മരണം.40-ാം ദിവസം ബീവിയും മരിച്ചു.

ഇബ്‌നു ഹജറില്‍ അസ്ഖലാനി (റ) (773-852)

പേര് അഹ്മദ്. ജനനം: ഹി: 773-ല്‍ നൈല്‍ നദിക്കരികെയുള്ള ഒരു വില്ലേജില്‍. പിതാവ്: അലി. അസ്ഖലാന്‍ എന്ന സ്ഥലം ശാം-ഫലസ്തീന്‍ ഭാഗത്താണ്. നാട്ടിലെ പഠനം കഴിഞ്ഞ് മക്കത്തെത്തി. നൈസാബൂരി, സിറാജുദ്ധീന്‍ ബുല്‍ഖൈനി, ഇബ്‌നുല്‍ മുലഖന്‍ മുതലായവര്‍ ഉസ്താദുമാരില്‍ പ്രധാനികളാണ്. ഇമാം സഖാവി, സകരിയ്യല്‍ അന്‍സ്വാരി, മുതലായവര്‍ ശിഷ്യരിലെ പ്രമുഖരാണ്. 150-ലധികം കിതാബുകള്‍ രചിച്ചു. ‘ഫത്ഹുല്‍ ബാരി’ എഴുതിയത് 29 വര്‍ഷത്തെ നിരന്തര ശ്രമം കൊണ്ടാണ്. അല്‍ ഇസ്വാബ ഫീ തംയീസിസ്വഹാബഃ, തഹ്ദീബുത്തഹ്ദീബ്, തല്‍ഖീസ്വ ്, തഖ്‌രീജ്, നുഖ്ബ, ബുലൂഗ്, ദുറര്‍, ലിസാന്‍ എന്നിവയെല്ലാം ലോക പ്രസിദ്ധ കൃതികളാണ്. മുദരിസും ഖാളിയുമായിരിക്കെയാണ് ഈ രചനകള്‍. സാത്വികനായി ജീവിച്ച മഹാനരെ തവസ്സുലാക്കി ദുആ ചെയ്താല്‍ ആവശ്യ നിര്‍വ്വഹണമുണ്ടെന്ന് രേഖകളില്‍ കാണുന്നു. ഹി: 852 ദുല്‍ഹിജ്ജ 18- ന് മഹാനര്‍ വഫാതായി.ഖബ്‌റ് കൈറോവില്‍,അറിയപ്പെട്ട ദര്‍ഗ്ഗയുണ്ട്.

താജുസ്സുബ്കി (727-771)

പേര്: അബ്ദുല്‍ വഹാബ്. പിതാവ്: തഖിയ്യുദ്ധീന്‍ അലിയ്യുസ്സുബ്കി. ഹി: 727 ഈജിപ്തില്‍ ജനനം. ഹി: 739ല്‍ ഡമസ്‌കസില്‍ പഠനം. യൗവനത്തില്‍ തന്നെ രചനാ വൈഭവം. ഖാളീ ചുമതല. രചനകളിലേറിയതും ഉയര്‍ന്ന ക്‌ളാസുകളികളില്‍ മാത്രം പഠിപ്പിക്കുന്നത്. ജംഉല്‍ ജവാമിഅ്, മന്‍ഉല്‍ മവാനിഅ്, റഫ്ഉല്‍ ഹാജിബ് അന്‍മുഖ്തസറി ഇബ്‌നുല്‍ ഹാജിബ്, ശര്‍ഹു മിന്‍ഹാജുല്‍ ബൈളാവി എന്നിവ എന്നും ക്ലാസിക്കുകള്‍ തന്നെ. ഇരുപത് വയസ്സിന് മുമ്പേ ഗുരു ഇബ്‌നുന്നഖീബില്‍ നിന്ന് ഫത്‌വക്ക് ഇജാസത്ത്. ഹി: 771-ല്‍ വഫാത്.

തഖിയ്യുസ്സുബ്കി (683-756)

പേര്: അലി. പിതാവ്: അബ്ദുല്‍ കാഫി, താജുസ്സുബ്കിയുടെ പിതാവ്. ഹി: 683-ല്‍ ഈജിപ്തിലെ ‘സുബ്ക്’ വില്ലേജില്‍ ജനനം. കൈറോയില്‍ പഠനം.ഇബ്‌നു രിഫ്അ, ബാജി, ദിംയാഥ്വി മുതലായവര്‍ ഗുരുപ്രധാനികള്‍. തസ്വവുഫ് പഠനം ഇബ്‌നു അതാഇല്ലാഹില്‍ നിന്ന്. അറിയപ്പെട്ട മുദരിസ്.ഉപ്പയുടെ ‘ഫതാവാ’ മകന്‍ നാല് വാള്യങ്ങളിലായി ശേഖരിച്ചു. ഇബ്‌നു തീമിയ്യയെ ഖണ്ഡിച്ചു ഗ്രന്ഥമെഴുതി -അത്തഹ്ഖീഖ്, ശിഫാഉ സഖാം ഫീ സിയാറത്തി ഖൈറില്‍ അനാം- ഒട്ടേറെ ശാസ്ത്ര ശാഖകളില്‍ 150 ഓളം രചനകളുണ്ട്. പ്രഗല്‍ഭരായ രണ്ടു സന്താനങ്ങള്‍ താജുദ്ദീന്‍, ബഹാഉദ്ധീന്‍. ഇരുവരും ഗ്രന്ഥകര്‍ ത്താക്കള്‍. ഹി: 756 ജമാദുല്‍ ആഖിര്‍ 3-ന് കൈറോയില്‍ വഫാത്ത്. ബാബുന്നസ്‌റില്‍ ഖബ്ര്‍.

ഇബ്‌നു രിഫ്അ (645-710)

പേര്: അഹ്മദ്. പിതാവ്: മുഹമ്മദ്. ജനനം: ഹി: 645. ഇബ്‌നു ദഖീഖുല്‍ ഈദ് ഗുരുനാഥരില്‍ പ്രമുഖന്‍. കര്‍മ്മ ശാസ്ത്രത്തിലെ മികവ് കാരണം അല്‍ ഫഖീഹ് എന്നു വിളിപ്പേര് വന്നു. തന്‍ബീഹ് എന്ന ഗ്രന്ഥത്തിന്ന് എഴുതിയ ശര്‍ഹാണ് അല്‍ കിഫായ. 20 വാള്യങ്ങള്‍ നിസ്തുലം. ഇബ്‌നു തീമിയ്യയുമായി സംവാദം നടത്തി വിജയിച്ചു. വസ്ത്രം ശരീരത്തില്‍ തട്ടുമ്പോള്‍ വരെ വേദനിക്കുന്ന വിധം രോഗത്തിന് അടിമപ്പെട്ടപ്പോഴും കിതാബ് കയ്യില്‍ നിന്ന് താഴെ വെച്ചില്ല. ഹി: 710-ല്‍ ഈജിപ്തില്‍ വഫാത്തായി.

ഇബ്‌നു ദഖീഖുല്‍ ഈദ് (625-70

മാതാപിതാക്കള്‍ ഈജിപ്തില്‍ നിന്ന് പുറപ്പെട്ട് ഹജ്ജ് യാത്രയിലായിരിക്കെ സൗദിയിലെ യന്‍ബൂഅ് (യാമ്പൂ) പ്രദേശത്ത് ഹി: 625-ല്‍ ജനനം.പേര്: മുഹമ്മദ്.ചോരക്കുഞ്ഞിനേയും എടുത്ത് ത്വവാഫ് ചെയ്യുമ്പോള്‍ മകനെ ആലിമാക്കണമെന്ന പ്രാര്‍ത്ഥന ഫലിച്ചു. പിതാവില്‍ നിന്ന് മാലികി ഫിഖ്ഹ് പഠിച്ചതിന് ശേഷം ഇസ്സുബ്‌നു അബ്ദിസ്സലാം(റ) ല്‍ നിന്ന് ശാഫിഈ ഫിഖ്ഹും പഠിച്ചു. ചില രാത്രികളില്‍ 2 ജില്‍ദുവരെ നോക്കിത്തീര്‍ക്കുന്ന നിത്യ വായന (മുഥ്വാലഅ) അത്ഭുതാവഹം. മാലികി ഫിഖ്ഹിലുള്ള മുഖ്തസ്വര്‍ ഇബ്‌നില്‍ ഹാജിബിന്നും ശാഫിഈ ഫിഖ്ഹിലുള്ള മുഖ്തസ്വര്‍ തബ്‌രീസിക്കും ശര്‍ഹ് എഴുതിയിട്ടുണ്ട്. ഹി:702 സ്വഫര്‍ 11-ന് വഫാത്തായി. അല്‍ ഖറാഫയില്‍ ഖബര്‍(കൈറോ)

ഇമാം നവവി(633-676)

പേര്: യഹ്‌യ. പിതാവ്: ശറഫ്. ഹി: 631-ല്‍ നവ(ഡമസ്‌കസ്)യില്‍ ജനനം. ചെറു പ്രായത്തില്‍ തന്നെ പ്രത്യേക ലക്ഷണങ്ങള്‍ പ്രകടമായി. ഏഴാം വയസ്സില്‍ ഒരു റമളാന്‍ 27-ാം രാവ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കുട്ടിയുടെ ചോദ്യം: എന്താണ് റൂമിലാകെ പ്രഭ? മാതാപിതാക്കള്‍ ഒന്നും കണ്ടില്ല. ആ വര്‍ഷത്തെ ലൈലത്തുല്‍ ഖദ്ര്‍ ആയിരുന്നു അത് എന്ന് ജനം മനസ്സിലാക്കി. 19-ാം വയസ്സില്‍ ഡമസ്‌കസില്‍ പഠനം. ദിനം പ്രതി പന്ത്രണ്ട് പിരിയഡ്.ഭക്ഷണം നിയന്ത്രിച്ചു. ഉറക്കം ഭയന്ന് ഫ്രൂട്‌സ് ഒഴിവാക്കി. വഖ്ഫ് വക ആസ്ഥിയില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കി. ദരിദ്രര്‍ക്ക് നീക്കിവെച്ചു. ഇബ്‌നു മാലിക്(റ)ന്റെ ശിഷ്യത്വം. ദീനി ചിട്ട ശരിയല്ലാത്തവരുടെ ഔദാര്യം സ്വീകരിച്ചില്ല. ഒരു നേരം ആഹാരം. ശമ്പളം പറ്റാതെ ദര്‍സ് നടത്തി. അതുല്യം രചനകള്‍. ശര്‍ഹുല്‍ മുഹദ്ദബ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണം വന്നു. പലിശ അദ്ധ്യായമെത്തിയതേയുള്ളു. 4 1/2 മാസം കൊണ്ട് മനപ്പാഠമാക്കിയ അത്തന്‍ബീഹിന് വ്യാഖ്യാനമെഴുതി. -അത്തഹ്‌രീര്‍- ഇമാം നവവി(റ)നെ ഇകഴ്ത്തിപ്പറഞ്ഞയാള്‍ മരിച്ചു കിടക്കുമ്പോള്‍ ആളുകള്‍ നോക്കി നില്‍ക്കെ മിന്നല്‍ വേഗതയില്‍ ഒരു പൂച്ച നാക്ക് കടിച്ചെടുത്തു കടന്നു കളഞ്ഞു. പണ്ഡിതരുടെ മാംസം(ഗീബത്തു പറച്ചില്‍) വിഷമാണെന്നതിന് തെളിവ്. ഇമാം നവവി(റ)യോട് അതിക്രമത്തിന് മുതിര്‍ന്ന സിറിയന്‍ വൈസ്രോയ് കറാമത്തിന്റെ തിരിച്ചടി ഏറ്റപ്പോള്‍ പശ്ചാതപിച്ച് വന്ന് അവിടുത്തെ കാല്‍ ചുംബിച്ചു. വലിയ്യായിരുന്ന നവവി(റ)ഖുതുബ് പദവി വരിച്ച ശേഷമാണ് വഫാത്തായതെന്ന് പണ്ഡിതര്‍ പറയുന്നു. രാത്രി വിരല്‍ പ്രകാശിച്ചു. വേദനയില്‍ പുളയുന്ന രോഗിക്കരികെ സാന്ത്വന വുമായി സന്ദര്‍ശനത്തിനെത്തിയ നവവി(റ)യുടെ ആശ്വാസ മൊഴികള്‍ ഇറങ്ങുന്ന വഴിയെ വേദന പുറത്തുപോയിക്കൊ ണ്ടിരുന്നു. 45-ന് അരികെ മാത്രം നില്‍ക്കുന്ന വയസ്സ് കൊണ്ട് രചിച്ച് തീര്‍ന്ന ഗ്രന്ഥങ്ങളെ ദിനങ്ങളിലായി ശരാശരി ഓഹരിയിട്ടാല്‍ ഒരു നാളിന് വരും രണ്ട് അക്ക പേജുകള്‍. അവിടുത്തെ മിന്‍ഹാജ് എന്ന ഗ്രന്ഥത്തിന്മേല്‍ ശര്‍ഹുമായി അണി നിരന്നവരെ കാണുക.
1. സര്‍കശി ഇമാം (ദീബാജ്)
2. തഖിയുദ്ദീനുസ്സുബ്ഖി ഇമാം (ഇബ്തിഹാജ്)
3. അദ്‌റഇ(റ) (ഖൂത്തുല്‍ മുഹ്താജ്)
4. അസ്‌നവി (റ) (കാഫി)
5. ഇബ്‌നു ശുഹ്ബ(റ) (ഇര്‍ശാദ്)
6. ഇമാം ഇബ്‌നു ഖാസിം (മിസ്ബാഹ്)
7. ദമീരി(റ) (നജ്മുല്‍ വഹ്ഹാജ്)
8. ഇബ്‌നു ജമാഅത്(റ) (ബുല്‍ഗത്)
9. ഇബ്‌നുല്‍ മുലഖന്‍(റ) (ഉംദത്തുല്‍ മുഹ്താജ്)
10. ഇമാം ഇബ്‌നു ഹജര്‍ (തുഹ്ഫ)
11. ഇമാം ഖത്വീബ് (മുഗ്‌നി)
12. ഇമാം റംലി (നിഹായ)
13. ഇമാം മഹല്ലി (കന്‍സുല്‍ റാഗിബീന്‍)
മിന്‍ഹാജ് മനപ്പാഠമാക്കുക പണ്ഡിതന്മാരുടെ പതിവായിരുന്നു. അതിലെ ‘ഖുല്‍തു’ (ഞാന്‍ പറയട്ടെ) ശാഫിഈ മദ്ഹബിലെ അവസാന വാക്ക് എന്ന നില കൈവരിച്ചു. ശാഫിഈ മദ്ഹബിലെ ആധികാരിക ശബ്ദം ഇമാം നവവി(റ) ആണ്. ഇമാം നവവി മുദരിസ് ആയിരുന്നപ്പോള്‍ ഇരുന്ന അശ്‌റഫിയാ സ്ഥാപനത്തിലെ ഇരിപ്പടത്തിന്മേല്‍ ഹി: 742-ല്‍ മുദരിസായെത്തിയ തഖിയുദ്ധീനുസ്സുബ്കി (റ) ചുംബിക്കുമായിരുന്നു. അവിടുന്ന് മകന്‍ താജുദ്ധീനുസ്സുബ്കിയോട് അനുഭൂതി പങ്കിട്ടത് ഇങ്ങനെ
ശവആഏവ ള്‍„ക്കഡഏ ƒറ്ററ ഗ്ഗക്കഒ ള്ളപ്പഥ ള്ളമ്ലഞ്ചല ത്ഥശ്ലക്ഷറ Œഷ~ണ്മഏ ഝഏഛ ന്ധവ
ശവഏള്‍മ്ലഭറഏ മ്മ~ഭയ ല്‍ക്കഭല ƒളƒന്ദഭല ശ്ശറ്റഘവ ൂ~’ഒ ക്ലലഏ ര്‍ഏ ള്ളളƒക്കഥ
നബി(സ)യുടെ കാല് സ്വഹാബത് ചുംബിച്ച വിവരണം ഹദീസിലുണ്ട്. അല്‍അദബുല്‍ മുഫ്‌റദ്,പേ:144. അലി(റ)അബ്ബാസ് (റ)ന്റെ കൈകള്‍ക്ക് പുറമെ ഇരുകാലുകളും ചുംബിച്ച വിവരവും ഇമാം ബുഖാരി ഇതേ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അബൂ ദാവൂദ് പേ:4:357(കിതാബുല്‍ അദബ്.ബാബുന്‍ ഫീഖിബ്‌ലത്തില്‍ ജസദ്) നോക്കുക. ഇതില്‍ നിന്നും പാഠമുള്‍കൊണ്ട തഖിയുദ്ധീ നുസ്സുബ്കി ഇമാം മഹാ പണ്ഡിതനായ നവവി ഇമാമിന്റെ കാലു പതിഞ്ഞ ചവിട്ടി കൊണ്ട് ബറകത്തെടുക്കുന്നു. മാത്രമല്ല ഇമാം നവവി(റ)യെ കണ്ടിട്ടുണ്ടായിരുന്ന ഒരു വയോധികനെ ഒരു യാത്ര ക്കിടയില്‍ കണ്ടുമുട്ടാന്‍ അവസരം കിട്ടിയപ്പോള്‍ സുബ്കി ഇമാം ആ വയോധികനെ ചുംബിച്ചു ദുആഅ് ചെയ്യിപ്പിച്ചു. നവവി ഇമാമിന്റെ മുഖത്തേക്ക് നോക്കിയ കണ്ണിനെ സുബ്കി ഇമാം ഏറെ ആദരിച്ചു.
സിറിയയിലെ കര്‍ഷക സമൂഹത്തിന് ഭരണകൂടത്തിന്റെ ഭാരമേറിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ – നികുതി ഭാരം, നിര്‍ബന്ധ ഭൂദാനം- മറ്റു പണ്ഡിതന്മാരെ പിന്നില്‍ അണിനിരത്തി രാജാവിന് നേരിട്ട് എഴുത്തയച്ചും രാജധാനിയില്‍ കയറിച്ചെന്നും ജനത്തിന് വേണ്ടി ഘോരഘോരം വാദിക്കുമായിരുന്നു ഇമാം നവവി(റ). ഇവ്വിഷയകമായി മഹാനര്‍ തയ്യാറാക്കിയ കത്തുകള്‍ ചരിത്രത്തിലെ ഇടിമുഴക്കങ്ങളായിരുന്നു. മിന്‍ഹാജിലൂടെയും ശര്‍ഹു മുസ്‌ലിമിലൂടെയും പരിചയപ്പെട്ട ഒരു ഇമാമിനെയല്ല, മറിച്ച് ബദ്‌റിലും ഉഹ്ദിലും ഓടിനടന്ന ശുജാഇയായ അലി(റ)നെയാണ് പ്രസ്തുത കത്തിലൂടെ നാം കാണുക. രാജാവും മന്ത്രിമാരും വഴങ്ങിയ അനുഭവമേയുള്ളൂ. മറുത്ത് നിന്നവര്‍ ഇലാഹിയ്യായ പ്രഹരം ഏറ്റുവാങ്ങി.
ശാരീരിക പ്രേരണ വരാത്തതാവാം കാരണം ഇമാം നവവി(റ) വിവാഹിതനായില്ല. ദര്‍സും ഗ്രന്ഥരചനയുമായി ആ ജീവിതം ധന്യമായി. 28 വര്‍ഷം ഡമസ്‌കസല്‍ കഴിച്ചു. മരണമടുത്തു എന്നതിന് സിഗ്നല്‍ ലഭിച്ചപ്പോള്‍ ഡമസ്‌കസിനോട് വിടപറയാനായി സ്ഥലത്തെ ഉസ്താദുമാരുടെ ഖബ്‌റിടങ്ങളില്‍ ചെന്നു. ഖുര്‍ആന്‍ ഓതി കരഞ്ഞു. ജീവിച്ചിരിക്കുന്ന ഉസ്താദുമാരെ കൂടി സന്ദര്‍ശിച്ച ശേഷം നവായിലേക്കുള്ള മടക്കത്തില്‍ ബൈത്തുല്‍ മുഖദ്ദസ്സിലെത്തി. പിതൃ ഭവനത്തിലെത്തിയതും കിടപ്പിലായി. ഹി: 676-ല്‍ വഫാത്. നവായില്‍ ഖബ്‌റ്. മകന്‍ വഫാതായി 9 വര്‍ഷം കഴിഞ്ഞ് പിതാവ് വഫാതായി. ജീവിതത്തില്‍ നല്ല വസ്ത്രമോ ഭക്ഷണമോ സൗകര്യപ്രദമായ റൂമോ സ്വീകരിക്കാതെ വഫാതായ ഇമാം നവവി(റ)ന് അഭ്യുദയ കാംക്ഷികള്‍ ഖബ്‌റിന് മേല്‍കൂര ഒരുക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അതും നിരസിച്ചു. സ്വപ്നത്തില്‍ കുടുംബാംഗങ്ങളിലൊരാള്‍ക്ക് പ്രത്യക്ഷപ്പെട്ടു അത് വേണ്ടെന്ന് ഉണര്‍ത്തി.

സയ്യിദ് അഹ്മദുല്‍ ബദവി(റ)

നബി കുടുംബാംഗം. ഹി: 596-ല്‍ ഈജിപ്തില്‍ ജനനം. ഈജിപ്തിലെ ‘ഥന്‍ദതാ’ പ്രദേശത്ത് ഇബാദത്തില്‍ മുഴുകി ജന ശ്രദ്ധനേടി. ഹാഫിള് ഇബ്‌നു ഹജര്‍(റ), സുയൂഥി ഇമാം, ഇബ്‌നു ദഖീഖില്‍ ഈദ്, തുടങ്ങിയ മഹാന്മാരെല്ലാം പുകഴ്ത്തിപ്പറഞ്ഞി ട്ടുണ്ട്. നിരവധി കറാമത്തുകള്‍ പ്രത്യക്ഷമായി. 675ല്‍ വഫാത്. ഈ ജിപ്തിലെ ദര്‍ഗകളില്‍ ഏറ്റം പ്രശസ്തം എന്ന് പറയാം ഇവരുടെ ദര്‍ഗയെക്കുറിച്ച്. ഒരു വര്‍ഷം ലക്ഷത്തിന് പുറത്ത് സിയാറത് യാ ത്രികര്‍ അവിടെയെത്തുന്നു. സിയാറത് സൗകര്യമൊരുക്കാന്‍ നിര വധി പോലീസ് വാഹനങ്ങള്‍ നിത്യവും കര്‍മരംഗത്ത്. കൈറോ – അലക്‌സാണ്ട്‌റ്യ എക്‌സ്പ്രസ്സ് ഹൈവേയില്‍ സിയാറത് സംഘം ബസ്സുകള്‍ ധാരാളം.

ഖസ്‌വീനി (….665)

പേര്: അബ്ദുല്‍ ഗഫാര്‍. പിതാവ്: അബ്ദുല്‍ കരീം. ഖുറാസാനിലെ ഖസ്‌വീന്‍ സ്വദേശം. മഹാ പണ്ഡിതന്‍. നിരവധി രചനകള്‍. ഹാവിസ്വഗീര്‍, ലുബാബ്, ശര്‍ഹുല്ലുബാബ എന്നിവ പ്രസിദ്ധം. ഹാവി എന്ന ഗ്രന്ഥം ഇബ്‌നുല്‍ മുഖ്‌രി ചുരുക്കി. പേര് ഇര്‍ശാദ്. ഇബ്‌നുല്‍ വര്‍ദി പദ്യവത്കരിച്ചു. പേര് ് ബഹ്ജത്. സുഹ്‌റവര്‍ദി ഇമാമുമായി ഹജ്ജ് വേളയില്‍ ഒത്തുകൂടി. അന്വേഷിച്ചറിയലിന് സുഹ്‌റവര്‍ദി ഇമാമിനുണ്ടായ ഒരു അസാധാരാണ വാസനാനുഭവം നിമിത്തമായി. ഇമാം ഖസ്‌വീനി അല്‍ഹാവി എന്ന ഗ്രന്ഥം എഴുതുകയായിരുന്നു. പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ സുഹ്‌റവര്‍ദി പ്രേരിപ്പിച്ചു. മരണമടുത്തത് സുഹ്‌റവര്‍ദി ഇമാം തിരിച്ചറിഞ്ഞിരുന്നു. ഖസ്‌വീന്‍ നാട്ടുകാര്‍ക്ക് പതിവനുഭവമായിരുന്നു രാത്രി ഗ്രന്ഥരചനാ സമയത്ത് ഇമാം ഖസ്‌വീനിയുടെ വിരലുകള്‍ പ്രകാശിക്കല്‍! ഹി: 665-ല്‍ വഫാത്.

ഇബ്‌നു അബ്ദിസ്സലാം (577-660)

പേര്: അബ്ദുല്‍ അസീസ്. പിതാവ്: അബ്ദുസ്സലാം. ഹി: 577-ല്‍ ജനനം. ഇബ്‌നു അസാകിര്‍, ആമുദി തുടങ്ങിയവര്‍ ഗുരുനാഥന്മാര്‍. ഇബ്‌നു ദഖീഖില്‍ ഈദ്, ബാജി, ദിംയാഥ്വി മുതലായവര്‍ ശിഷ്യന്മാര്‍. ഡമസ്‌കസില്‍ അദ്ധ്യാപനം. അമവിയ്യ മസ്ജിദില്‍ ഖുതുബ-ഇമാമത്. സൂഫിസത്തില്‍ ഗുരു ഇമാം സുഹ്‌റ വര്‍ദിയാണ്. അല്‍ ഖവാഇദുല്‍ കുബ്‌റാ, മജാസുല്‍ ഖുര്‍ആന്‍, ഫതാവാ മൗസിലിയ്യ തുടങ്ങി നിരവധി കൃതികള്‍. ഹി: 660-ല്‍ വഫാത്. അല്‍ഖറാഫയില്‍ ഖബര്‍.(കൈറോ)

ഇമാം അബുല്‍ ഹസന്‍ ശാദുലി(റ)

ശാദുലി ആഫ്രിക്കയിലെ ഒരു ഗ്രാമം. അലക്‌സാണ്ട്‌റിയ യില്‍ (ഈജിപ്തില്‍) വാസം. ഹി: 656 ല്‍ വഫാത്. ഈജിപ്തില്‍ അറിയപ്പെടുന്ന ദര്‍ഗ്ഗകളിലൊന്നാണ് മഹാനരുടേത്.
39. അജ്മീര്‍ ഖാജായുടെ മകന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍(റ)
ഖാജായുടെ രണ്ടാമത്തെ പുത്രന്‍. മഹാപണ്ഡിതന്‍. സ്വൂഫി, അറിയപ്പെട്ട വാഇള.് നിരവധി പേര്‍ വഅ്‌ള് കേട്ടു ഇസ്‌ലാം മതം സ്വീകരിച്ചു. അജ്മീറില്‍ നിന്ന് ഏകദേശം നാല്‍പത് നാഴിക അകലെ ‘സര്‍വാഡ്’ അന്ത്യ വിശ്രമം കൊള്ളുന്നു. അജ്മീറിലെത്തുന്നവര്‍ സ്‌പെഷ്യല്‍ വാഹനം പിടിച്ച് വലിയ തോതില്‍ ഇവിടെ സിയാറത് ചെയ്തു വരുന്നു.

ഇബ്‌നു സ്വലാഹ് (577-643)

പേര്: ഉസ്മാന്‍. പിതാവ്: അബ്ദുര്‍റഹ്മാന്‍. ഹി: 577-ല്‍ കുര്‍ദിസ്ഥാനിലെ ശര്‍ഖാന്‍ ഗ്രാമത്തില്‍ ജനനം. പിതാവ് കുര്‍ദികളില്‍ എണ്ണം പറഞ്ഞ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. പിതാവില്‍ നിന്നുള്ള പഠനം കഴിഞ്ഞ് തൊട്ടടുത്ത് ഇറാഖിലെ മൗസിലില്‍ പഠനം. ഖുറാസാന്‍, ഡമസ്‌കസ് എന്നിവടങ്ങളില്‍ ജോലിയും തുടര്‍പഠനവും. ജീവിതത്തില്‍ ഒരു ചെറുദോഷം വരെ ചെയ്തിട്ടില്ല എന്ന് അവര്‍ തന്നെക്കുറിച്ചു ഓര്‍ക്കാറുണ്ടായിരുന്നു. ഹി: 643 റബിഉല്‍ ആഖിര്‍ 15-ന് ഡമസ്‌കസില്‍ വഫാത്. മഖാബിറുസ്സഫിയ്യയില്‍ ഖബര്‍. സ്ഥിരം സന്ദര്‍ശകര്‍, ബര്‍കത്ത് എടുക്കുന്നവര്‍. അവിടെ ദുആഇന് ഉത്തരം ലഭിക്കുന്നതായി അനുഭവസ്ഥര്‍.

ഖുഥുബുദ്ദീന്‍ ബക്തിയാര്‍ കാകി (റ) – ഡല്‍ഹി

ഖാജാ മുഈനുദ്ദീന്‍ (റ)ന്റെ ഏല്‍പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്‌റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം ഇന്നും നില നില്‍ക്കുന്നു. ഹാഫിളായിരുന്ന ബഖ്തിയാര്‍ (റ) രാത്രിയില്‍ 300 റക്അത് സുന്നത് നിസ്‌കരിക്കുമായിരുന്നു. ഹി: 634-ല്‍ റ:അ:4-ന് വഫാത്. മഹ്‌റൊലിയില്‍ ഖബ്ര്‍.
ഹി: 569-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് കോട്ടുദാനിയില്‍ ജനിച്ച ശൈഖ് ഫരീദുദ്ദീന്‍ ഔലിയ ബഖ്തിയാ ര്‍കാകിയുടെ പ്രധാന ശിഷ്യരില്‍ ഒരാളും പ്രതിനിധിയുമാണ്. ഫരീദ് ഔലിയയുടെ ശിഷ്യരില്‍ പ്രമുഖ വ്യക്തിത്വമാണ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയ. നിസാമുദ്ദീന്‍ ജംഗ്ഷന്‍ ഈ വലിയ്യിന്റെ സ്മരണയിലാണ് നാമകരണം ചെയ്യപ്പെട്ടത്.

അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ഹസന്‍(റ)

ഹി:537 ന് ഇറാനിലെ സഞ്ചര്‍ ഗ്രാമത്തില്‍ ജനനം.സയ്യിദ് കുടുംബം. പിതാവ് ഗിയാസുദ്ദീന്‍(റ).വംശപരമ്പരയിലെ ആദ്യത്തെയാള്‍ പേര്‍ഷ്യയിലെ’ചിശ്ത്’ഗ്രാമക്കാരനാവുകയാല്‍ അതിലേക്ക് ചേര്‍ത്ത്’ചിശ്തി’എന്ന് വിളിക്കപ്പെടുന്നു.ചിശ്തിയ്യ ത്വരീഖതും കാരണം തന്നെ.കുട്ടിക്കാലത്ത് കുടുംബം ഖുറാസാനിലെ നിഷ്പ്പൂരിലേക്ക് താമസം മാറ്റി.14-ാം വയസ്സില്‍ പൂര്‍ണ്ണ യതീം.കുടുംബസ്വത്തായിരുന്ന മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അവിടെ കയറിവന്നു ഒരു ഫഖീര്‍- ഇബ്‌റാഹീം ഖറൂസി- ആഗതര്‍ നല്‍കിയ റൊട്ടി തിന്നതും ഖാജയില്‍ മാറ്റം.അല്ലാഹു അല്ലാത്ത എല്ലാം മറന്നു.ശേഷം ലോകസഞ്ചാരം.ബഗ്ദാദ്, ഈജിപ്ത്, കൊര്‍ഡോബ, തുര്‍ക്കി, നിഷാപ്പൂര്‍, സമര്‍ഖന്‍ദ്, വഴി ബുഖാറയിലെത്തി.അവിടെ കുറച്ചുനാള്‍ മൗലാനാ ഹിസാമുദ്ദീന്‍ ബുഖാരിയുടെ ശിഷ്യത്വം.ശേഷം 20 വര്‍ഷം ഉസ്മാന്‍ ഹാറൂനി(റ)യുടെ ശിക്ഷണം. പഠനവും രിയാളയും കഴിഞ്ഞ്’ദഅ്‌വ’യ്ക്കിറങ്ങാന്‍ പാകത്തി ലെത്തിയപ്പോള്‍ സമ്മതത്തോടെ അതിനിറങ്ങി. ഹജ്ജ് കഴിഞ്ഞ് മദീനയിലിരിക്കുമ്പോള്‍ നബി(സ)യില്‍ നിന്നും ഇന്ത്യയിലെ അജ്മീറിലേക്ക് പുറപ്പെടാന്‍ അറിയിപ്പ്.ഭൂപടവും ഗൈഡും നോക്കി വായിച്ചാലെന്ന പോലെ അറിവ് സ്വപ്നത്തില്‍ ലഭിച്ചു. ഉടന്‍ യാത്ര. കൂടെ 40 അനുയായികള്‍.ഗസ്‌നി, ഖൈബര്‍ പാസ്, പഞ്ചാബ്- പാട്യാല വഴി ഡല്‍ഹിയിലെത്തി. ഗരീബ്‌നവാസ്ഖാജയുടെ സംഘം ബഹുജന ശ്രദ്ധപിടിച്ചുപറ്റി. അത്ഭുതങ്ങള്‍ കണ്ട ജനം മതപരിവര്‍ത്തനം തുടങ്ങി. തുടര്‍ ചുമതല ബഖ്തിയാര്‍ കാകി(റ)നെ ഏല്‍പ്പിച്ചു. ഖാജാ(റ) അജ്മീറിലേക്ക്. ഹി: 561 ല്‍ അജ്മീറിലെത്തി.അജ്മീര്‍ നാടുവാഴി പൃഥിരാജനെ ഒട്ടകങ്ങള്‍, അനാസാഗര്‍ ജലം, ശാന്തിദേവ്, അജയ്പാല്‍ എന്നീരണ്ടു പേരുടെ മുട്ടുമടക്കികൊണ്ടുള്ള ഇസ്‌ലാം മതാശ്ലേഷം, മുഹമ്മദ് ഗോറിയുടെ വിജയം എന്നിവയിലൂടെ കണ്ണ്തുറപ്പിച്ചു.പൃഥ്വി കൊല്ലപ്പെട്ടു.ഖാജാ ഇന്ത്യന്‍ സുല്‍ത്താനായി മാറി.ഇന്ത്യയില്‍ പലദിക്കുകളില്‍ ഇസ്‌ലാമിക നേതൃത്വത്തിന് ഖലീഫമാരെ വച്ചു.ബഖ്തിയാര്‍ കാകി പ്രഥമഖലീഫ.ഏഡി 1236 ല്‍ (ഹി:633 റജബ് 6-ന്)വഫാത്.

ഇമാം റാഫിഈ(റ)

പേര്അബ്ദുല്‍ കരീം, സ്വദേശം: ഖസ്‌വീന്‍. (ഇസ്ബഹാന്‍, ഖുറാസാന്‍)റാഫിഈ എന്ന നാമം വന്നത് പിതാമഹന്‍മാരി ലൊരിലൊരാളായ ‘റാഫിഅ്’ ലേക്ക് ചേര്‍ത്ത് കൊണ്ട്. ജനനം: ഹി: 555. പിതാവ് : മുഹമ്മദ്. രചനകളില്‍ പ്രധാനം : അസീസ് (ശര്‍ഹുല്‍ കബീര്‍), മുഹറര്‍. ഹിജ്‌റ 623 ദുല്‍ഖഅദ് മാസം ഖസ്‌വീനില്‍ വഫാത്ത്. രചന സമയത്ത് വിളക്കില്‍ എണ്ണ കഴിഞ്ഞ പ്പോള്‍ മുമ്പിലുള്ള മരം പ്രകാശിച്ചതടക്കം നിരവധി കറാമത്ത്. നവവി ഇമാമിന്റെ മിന്‍ഹാജ് റാഫിഇയുടെ മുഹര്‍റര്‍ ചുരുക്കിയും ചേര്‍ത്തും അഭിപ്രായ വ്യത്യാസങ്ങളിലെ ഏറ്റം പ്രബലപക്ഷ മേതെന്ന് നിര്‍ണയിച്ചും നവീകരിച്ചതാണ്.

ഇമാം ബഗവി (………-516)

പേര്: ഹുസൈന്‍. പിതാവ് : മസ്ഊദ്. ഖുറാസാനിലെ ‘ബഗ്‌വബഗ്ശൂര്‍’ എന്ന ഗ്രാമത്തില്‍ ജനനം. ഈ വില്ലേജിലേക്ക് ചേര്‍ത്തു കൊണ്ട് ‘ബഗ്‌വി’ എന്നറിയപ്പെട്ടു. മുഹ്‌യിസ്സുന്ന എന്ന സ്ഥാനപ്പേര്. തഫ്‌സീറിലും ഹദീസിലും പ്രാവീണ്യം. ഫിഖ്ഹില്‍ അത്തഹ്ദീബ്, ഹദീസില്‍ മസ്വാബീഹ്, ശര്‍ഹുസ്സുന്ന, തഫ്‌സീറില്‍ മആലിമുത്തന്‍സീല്‍ എന്നീ രചനകള്‍ സുപ്രസിദ്ധം. ഹി: 516-ല്‍ മര്‍വുറൂദില്‍ വഫാത്.

ഇമാം ഗസ്സാലി (450-505)

പേര്: മുഹമ്മദ്. പിതാവ് മുഹമ്മദ്. സ്ഥാനപ്പേര് ഹുജ്ജത്തുല്‍ ഇസ്‌ലാം. ഹി: 450-ല്‍ ഗസാല (ഥ്വൂസ്- നൈസാപൂര്‍)ല്‍ ജനനം. ഉച്ചാരണത്തില്‍ ഗസാലിയിലെ ‘സ’ഇന് ശദ്ദ് വേണ്ട. പിതാവിന് നൂല്‍ നൂല്‍പ് തൊഴില്‍. സാത്വികനായ ആ ദരിദ്രന്‍ നല്ല മക്കള്‍ക്ക് വേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു. രണ്ട് സന്താന ങ്ങളെ കിട്ടി. മുഹമ്മദ്, അഹ്മദ്. ഇരുവരും ലോകപ്രസി ദ്ധരായി. നൈസാപൂരില്‍ വെച്ച് ഇമാമുല്‍ ഹറമൈനി മുഹമ്മദിനെ ലോകോത്തര പണ്ഡിതനാക്കി. ഹി: 484-ല്‍ ബാഗ്ദാദിലെ നിസാമിയ്യയില്‍ മുദരിസ്. പില്‍കാലത്ത് സുഹ്ദിലേക്ക് പ്രവേശിച്ചപ്പോള്‍ ദര്‍സ് ചുമതല സഹോദരന്‍ അഹ്മദിനെ ഏല്‍പിച്ചു. ബൈത്തുല്‍ മുഖദ്ധസടക്കം വിവിധ സിയാറത് കേന്ദ്രങ്ങളിലൂടെ യാത്ര. വസീഥ്വ്, ബസീഥ്വ്, ഖുലാസ്വ, ഇഹ്‌യാഅ്, മുസ്തസ്ഫാ, അല്‍ മന്‍ഗുല്‍, തഹാഫുതുല്‍ ഫലാസിഫ എന്നി ങ്ങനെ ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും തസ്വവ്വുഫിലും ദാര്‍ശനികതയിലും തര്‍ക്കശാസ്ത്രസംബന്ധിയുമായെല്ലാം രചനകള്‍ ഏറെ. ഇമാം ശാദുലി, ഇഹ്‌യാഅ് പഠനത്തിന് പ്രേരിപ്പിച്ചിരുന്നു. ഗസ്സാലി ഇമാമിനെ തവസ്സുലാക്കി ദുആ ചെയ ്താല്‍ ഇജാബത്തുണ്ടാകുമെന്ന് പ്രസ്താവിച്ചിരുന്നു. ഹി: 505 ജമാദുല്‍ ആഖര്‍ 14 തിങ്കള്‍ രാവിലെ നിസ്‌ക്കാരം കഴിഞ്ഞ് സ്വന്തം കഫന്‍ പുടവ വരുത്തി ചുംബിച്ചു. ഖിബ്‌ലക്ക് അഭിമുഖം കിടന്നു വഫാതായി. ജന്മരാജ്യത്ത് ഖബ്ര്‍.

ഏര്‍വാടി ഇബ്‌റാഹീം ബാദുഷാ (റ)

ഹി: 500 നടുത്ത് മദീനയില്‍ ജനനം. മസ്ജിദുന്ന ബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി മധുര-രാമാനാഥപുരം വന്നുചേര്‍ന്നു. പ്രതിരോധത്തിന് ആവശ്യം വന്നപ്പോള്‍ പ്രതികരിച്ചു. ഏര്‍വാടിയില്‍, അരികെ കാട്ടുപള്ളിയിലും യുദ്ധമുണ്ടായി. മകന്‍ അബൂഥ്വാഹിര്‍, മന്ത്രി അബ്ബാസ് എന്നിങ്ങനെ നിരവധി സഹയാത്രികര്‍ ശഹീദായി. ബാദുഷ(റ)യും ശഹീദായി. യുദ്ധം കഴിഞ്ഞതില്‍ പിന്നെ സ്ഥലം കാടുമൂടിക്കിടന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ‘നല്ല ഇബ്‌റാഹീം’ എന്ന സാത്വികന് സ്വപ്നത്തിലൂടെ ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് ഏര്‍വാടി അറിയപ്പെടാ നിടയാക്കിയത്. ഇന്ന് ഇന്ത്യയിലെ കിടയറ്റ കാര്യസാദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഏര്‍വാടി.

റുഅ്‌യാനി (415-502)

പേര്: അബ്ദുല്‍ വാഹിദ്. പിതാവ്: ഇസ്മാഈല്‍. ഹി 415-ല്‍ ജനനം. സ്വദേശം ത്വബറിസ്ഥാനിലെ റുഅ്‌യാന്‍(നൈസാപൂര്‍ ഭാഗം) ബുഖാറ, അസ്‌ന, നൈസാപൂര്‍, റയ്യ് ഇസ്ബഹാന്‍ എന്നിവിടങ്ങളില്‍ പഠനവും വിജ്ഞാന സേവനവും. വലിയ ഓര്‍മ്മ ശക്തി. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളത്രയും കരിഞ്ഞു പോയാല്‍ അവ മുഴുവന്‍ ഓര്‍മ്മയില്‍ നിന്ന് വായിക്കുമെന്ന് അവകാശപ്പെട്ടു. ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കൃതികളില്‍ ഏറ്റം ദൈര്‍ഘ്യം എന്നറയിപ്പെടുന്നു മഹാനവര്‍കളുടെ ബഹ്‌റു(ല്‍ മദ്ഹബ്). റുഅ്‌യാനി എന്ന പേരില്‍ പ്രസിദ്ധരായ വേറെയും ഇമാമുകളുണ്ട്. ഹിജ്‌റ 502-ല്‍ മുഹര്‍ഹം 11 ‘ആമല്‍’എന്ന സ്ഥലത്ത് മതവിരുദ്ധരുടെ കയ്യാല്‍ കൊല്ലപ്പെട്ടു.

ഇമാമുല്‍ ഹറമൈനി(419-478)

പേര്: അബ്ദുല്‍ മലിക.് പിതാവ്: അബ്ദുല്ലാജുവൈനി. ഹി: 419-ല്‍ നൈസാപൂരില്‍ ജനനം. ശുബ്ഹത്തിന്റെ മുലപ്പാല്‍ പോലും കുട്ടിയെ അടുപ്പിക്കണ്ട എന്ന നിര്‍ബന്ധത്തില്‍ പിതാവ് മകനെ സൂക്ഷിച്ചു വളര്‍ത്തി. 20-ാം വയസ്സില്‍ പിതാവ് മരിക്കുമ്പോ ഴേക്ക് പുത്രന്‍ അറിയപ്പെട്ട പണ്ഡിതനായി ജോലി ഏറ്റെടുത്തു. വൈജ്ഞാനിക സംവാദങ്ങള്‍ പെരുകി. കേളി പരന്നു. ബഗ്ദാദില്‍ സദസ്സുകളെ ഇളക്കിമറിച്ചു. ശേഷം ഹജ്ജിന്. നാല് വര്‍ഷം അവി ടെ തങ്ങി. പക്ഷെ ജനം വിട്ടില്ല.ആറുമാസം മക്ക ഹറമിലും ആറ് മാസം മദീന ഹറമിലും കഴിച്ചു കൂട്ടേണ്ടി വന്നു. സംശയ നിവാരണ ത്തിന് മറ്റൊരാളില്ലാത്ത പോലെ! ഇമാമുല്‍ ഹറമൈനി എന്ന പേര് വീണു. ശേഷം മുപ്പതോളം വര്‍ഷം നൈസാപൂര്‍ നിളാമിയ സ്ഥാപന മേധാവി. നിഹായ, ശാമില്‍, ബുര്‍ഹാന്‍, ഇര്‍ശാദ്, തല്‍ഖീസ്, വറഖാത് മുതലായ ലോകോത്തരകൃതികള്‍ രചിച്ചു. ഇബ്‌റാഹിം നബി (അ)നെ സ്വപനത്തില്‍ കണ്ട മഹാനാണ്. സ്വപ്നത്തില്‍ കണ്ട കഥ മഹാന്‍ തന്നെ പറയുന്നു. കണ്ട മാത്ര യില്‍ കാല്‍ ചുംബിക്കാന്‍ കുനിഞ്ഞു. ഇബ്‌റാഹിം(അ) അനുവദിച്ചില്ല. ഉടന്‍ പിന്നിലൂടെ ചെന്ന് മടമ്പുകള്‍ ചുംബിച്ചു. ഇതായിരുന്നു സ്വപ്നം. പിന്നീടു ഇതിനു പറയപ്പെട്ട വ്യാഖ്യാനം ഇമാമുല്‍ ഹറമൈനി മരിച്ചാലും പില്‍ക്കാലത്ത് ശ്രുതിയുണ്ടാവും എന്നായിരുന്നു. മഹാനരുടെ ബുദ്ധിശക്തി നോക്കുക! ഒരു ദരിദ്രന്‍ വന്നു പരാതിപ്പെടുന്നു: എനിക്ക് ആയിരം ദീനാര്‍ കടബാദ്ധ്യത യുണ്ട്. വീട്ടാന്‍ പണമില്ലാതെ വിഷമിക്കുന്നു. സംഭാവന നല്‍കാന്‍ കയ്യില്‍ പണമില്ലാതെ ഇമാമും വിഷമിച്ചു. ദരിദ്രന്‍ അടുത്ത് ഇരിപ്പു ണ്ട.് യാദൃശ്ചികമായി ഒരാള്‍ വന്നു, സംശയ നിവാരണത്തിന്. ചോദ്യം: അല്ലാഹുവിന് ആറുഭാഗം ഉണ്ടോ? മറുപടി: അല്ലാഹു അതില്‍ നിന്ന് വിശുദ്ധനാണ്. കേട്ട് നിന്നവര്‍ ചോദിച്ചു:തെളിവ് എന്താകുന്നു? മറുപടി: ”എന്നെ നിങ്ങള്‍ യൂനുസുബ്‌നു മതായെ ക്കാള്‍ ശ്രേഷ്ടനാക്കരുത്” എന്ന നബി വചനം! മറുപടികേട്ടവര്‍ അത്ഭുതപ്പെട്ടു. ആവേശ പൂര്‍വ്വം അവര്‍ തിരക്കി: ഈ ഹദീസില്‍ തെളിവെവിടെ? മഹാന്‍ പറഞ്ഞു: എന്റെ ഗസ്റ്റിന് ആയിരം ദീനാര്‍ ലഭിച്ചതിന് ശേഷം ബാക്കിക്കാര്യം. അവന്റെ കടം വീട്ടണം. ജിജ്ഞാസ വര്‍ധിച്ച സദസ്സിലെ രണ്ടു പേര്‍ ആയിരം ദീനാര്‍ നല്‍കാന്‍ തയ്യാറായി. ശേഷം ഇമാമവര്‍കള്‍ പറഞ്ഞു: നബി(സ) സിദ്‌റത്തുല്‍ മുന്‍തഹായും അതിലപ്പുറവും കടന്നു ചെന്നു. അഭിമുഖം നടന്നു. വഹ്‌യ് അറിയിച്ചതെല്ലാം അറിയിച്ചു. ഇത്രയൊക്കെയായിട്ടും ആ നബി(സ)ക്ക് യൂനുസ് നബി(അ)നെ കാള്‍ അല്ലാഹുവിലേക്ക് അടുപ്പം പറയാനില്ലെന്നാണ് മേല്‍ ഹദീസ് പഠിപ്പിക്കുന്നത്. യൂനുസ് നബി(അ)മത്സ്യ വയറ്റില്‍, കടലിരുട്ടില്‍, രാത്രിയിരുട്ടില്‍. ഒരാള്‍ വിശാലതയുടെ വിശാലതയില്‍. ഒരാള്‍ ഇടുക്കിന്റെ ഇടുക്കില്‍, എന്നിട്ടും നബി(സ)ക്ക് അല്ലാഹുവിന്റെ അടുപ്പം പറയാനില്ല. കാരണം അല്ലാഹുവിന് ഭാഗം ഇല്ല. അല്ലാഹുവിന്റെ ഇന്നാലിന്ന ഭാഗത്തിലൂടെ നബി(സ) മിഅ്‌റാജിലെത്തി എന്ന് പറയാവതല്ല. ഹി:478-ല്‍ റബീഉല്‍ ആഖിര്‍ 25-ന് മഹാനവര്‍കള്‍ വഫാതായി. മഖ്ബറത്തുല്‍ ഹുസൈനിനരികെ ഖബ്ര്‍. ശിഷ്യരില്‍ പ്രമുഖരായ ഇമാം ഗസ്സാലി തന്നെ മതി ഇമാമുല്‍ ഹറമൈനിക്ക് സ്മാരകമായി എത്രയും.

ഇബ്‌നുസ്സബ്ബാഗ് (400-477)

പേര്: അബ്ദുസ്സയ്യിദ്. പിതാവ്: മുഹമ്മദ്. ജനനം: 400-ല്‍ ബാഗ്ദാദില്‍. പ്രധാനഗുരു ഖാളീ അബുഥ്വയ്യിബ്. അബൂ ഇസ്ഹാഖശ്ശീറാസി(റ) എന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ മാത്രം ബഗ്ദാദിലും മറ്റും പ്രസിദ്ധി നേടി. അബൂ ഇസ്ഹാഖ്(റ) വഫാതാ യപ്പോള്‍ അവരുടെ ഒഴിവില്‍ നിളാമിയ സര്‍വ്വകലാശാലയില്‍ നിയമിതനായി. അശ്ശാമില്‍, തദ്കിറത്, എന്നിവ പ്രശസ്ത കൃതി കള്‍. ഹി: 477 ജമാദുല്‍ ഊലാ 14-ന് വഫാത്. ബാഗ്ദാദില്‍ ഖബര്‍.

ഖാളി ഹുസൈന്‍ (…462)

പേര്: ഹുസൈന്‍. പിതാവ് മുഹമ്മദ്. ഖുറാസാനിലെ ‘മര്‍വര്‍റൂദ്’ സ്വദേശം. ഇതിലേക്ക് ചേര്‍ത്ത് മര്‍വര്‍റൂദി എന്നറിയപ്പെട്ടു. ഖുരാസാനില്‍ തന്നെയുള്ള മറ്റൊരു പട്ടണമാണ് ‘മര്‍വ്വുഷാജാന്‍’ ഇതിലേക്ക് ചേര്‍ക്കപ്പെടുന്നവര്‍ ‘മറൂസി’ എന്നറിയപ്പെടുന്നു. അബൂ നുഐം ഇസ്ഫറായിനി, ഖഫാല്‍ മറൂസി മുതലായവര്‍ ഉസ്താദുമാര്‍. ഇമാമുല്‍ ഹറമൈനി, മുതവല്ലി, ബഗ്‌വി എന്നിവര്‍ പ്രധാന ശിഷ്യന്മാരാണ്. ‘അത്തഅ്‌ലീഖുല്‍ കബീര്‍’ ഏറ്റം അറിയപ്പെട്ട കൃതി.’ഫതാവാ’ ഗ്രന്ഥമായി വന്നിട്ടുണ്ട്. പൊതുവെ ശാഫിഈ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഖാസി എന്നു പേര് കണ്ടാല്‍ ഉദ്ദേശ്യം ഖാസി ഹുസൈന്‍ തന്നെ. ഉസൂല്‍ ഗ്രന്ഥങ്ങളില്‍ ഉദ്ദേശ്യം അബൂബക്കറില്‍ ബാഖില്ലാനി(റ). ഹി:462 മുഹര്‍റം 23-ന് വഫാത്.

ഇമാം ഫൂറാനി (388-461)

പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: മുഹമ്മദ്. വല്യുപ്പയുടെ ഉപ്പയുടെ പേര് ഫൂറാന്‍. അവരിലേക്ക് ചേര്‍ത്താണ് ഇമാമിനെ വിളിക്കുന്നത്. പ്രധാന ഗുരു ഖഫാല്‍ മറൂസി. ശിഷ്യ പ്രമുഖരില്‍ മുതവല്ലി ഇമാം ഉണ്ട്. പ്രസിദ്ധ രചന അല്‍ ഇബാന. ഇതിന്റെ പൂര്‍ത്തീതകരണമായാണ് ശിഷ്യന്‍ ‘മുതവല്ലി’ അല്‍ തതിമ്മ എഴുതിയത്. ഹി: 461-ല്‍ മര്‍വ്വ് പട്ടണത്തില്‍(ഖുറാസാന്‍ പ്രദേശത്തെ ഒരു പട്ടണം)വഫാത്.

ബൈഹഖി (384-458)

പേര്: അഹ്മദ്. പിതാവ്: ഹുസൈന്‍. നൈസാപൂരിലെ ‘ബൈഹഖ്’ സ്വദേശി. ഹി: 384-ല്‍ ജനനം. വളരെ വിശാലമായ അറിവ് നേടി. രചനകള്‍ ആയിരം വാള്യം വരും. സുനനുല്‍ കബീര്‍, മഅ്‌രിഫത്, മബ്‌സൂഥ്, അല്‍ ഇഅ്തിഖാദ്, ദലാഇലുന്നുബുവ്വ, ശുഅബുല്‍ ഈമാന്‍, മനാഖിബുശ്ശാഫിഈ,അദ്ദഅവാതുല്‍ കബീര്‍ എന്നിവ ലോക പ്രസിദ്ധം. ഇമാമുല്‍ ഹറമൈനി പറഞ്ഞു: ശാഫിഈ മദ്ഹബ്കാരനെല്ലാം ഇമാം ശാഫിഈയ്യിനോട് കടപ്പാടുണ്ട്. ബൈഹഖി ഇമാമിന്നൊഴിവ് !തിരിച്ചാണ് കടപ്പാട്. കാരണം ശാഫിഈ മദ്ഹബിനെ സഹായിക്കുന്നതില്‍ അവിടുത്തെ രചനകളുടെ പങ്ക് അത്രക്കാണ്. ഹി:458-ല്‍ വഫാത്. ബൈഹഖിയില്‍ ഖബ്ര്‍.

മാവര്‍ദി(386-450)

പേര്: അലി. പിതാവ്: മുഹമ്മദ്. പനനീര്‍ (മാഉവര്‍ദ്) വില്‍പനയിലേക്ക് ചേര്‍ത്ത് മാവര്‍ദി എന്നു വിളിക്കുന്നു. ബസ്വറ, ബാഗ്ദാദ് വാസം. സ്വയ്മുറി,ഇസ്വ്ഫറായിനി മുതലായവര്‍ ഗുരുക്കള്‍. താരീഖു ബാഗ്ദാദ് രചിച്ച ഖതീബ് ശിഷ്യന്‍. ‘ഇഖ്‌നാഅ്’ ഹാവി, നുഖത്, അദബുദ്ദീനി വദ്ദുന്‍യാ, അല്‍ അഹ് കാമുസ്സുല്‍ത്വാനിയ്യ, ഖാനൂനുല്‍ വിസാറത് എന്നിങ്ങനെ അത്യപൂര്‍വ്വകൃതികള്‍.ഇസ്ലാമിക് പൊളിറ്റിക്‌സ് വിവരണം നിസ്തുലമാണ്. സ്വന്തം ശരീരത്തെ ചെറുതാക്കാന്‍ വേണ്ടി രചനകള്‍ ജീവിത കാലം വെളിച്ചം കാട്ടിയില്ല. മരണമടുത്തപ്പോള്‍ ഒളിപ്പിച്ച കയ്യെഴുത്ത് പ്രതികളുടെ സ്ഥലം പറഞ്ഞുകൊടു ത്തതിനസുരിച്ച് ബന്ധപ്പെട്ടവര്‍ കണ്ടെത്തുകയായിരുന്നു. ഹി: 450-ല്‍ റബീഉല്‍ അവ്വലില്‍ വഫാത്. ബാഗ്ദാദിലെ ബാബു ഹര്‍ബില്‍ ഖബ്ര്‍.

ഖഫാല്‍(….417)

പേര്: അബ്ദുല്ല. പിതാവ്: അഹ്മദ്.ഖഫാല്‍ സഗീര്‍ എന്നും ഖഫാല്‍ മറൂസി എന്നും അറിയപ്പെടുന്നു. എന്നാല്‍ ‘ഖഫാല്‍ കബീര്‍’ മറ്റൊരു ഇമാമാകുന്നു. അവരുടെ നാമം മുഹമ്മദുബ്‌നു അലി. അറിയപ്പെടുന്നത് ഖഫാല്‍ ശാശി എന്നാണ്. ജനനം 291-ല്‍. മരണം 365-ല്‍ ശാശില്‍ (സയ്ഹുന്‍നദിക്ക് പടിഞ്ഞാര്‍). ‘ഖഫാല്‍’ എന്നു മാത്രം ഗ്രന്ഥങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ അധികവും ഉദ്ദേശ്യം ഖഫാല്‍ മറൂസി തന്നെ. ഇറാഖി സരണി കുറാസാന്‍ സരണി എന്നിങ്ങനെ ശാഫിഈ മദ്ഹബ് രണ്ടായി വേര്‍തിരിക്കപ്പെടുമ്പോള്‍ ഇറാഖി സരണിക്കാര്‍ ഖഫാല്‍ കൊണ്ട് വിവക്ഷിക്കുക ഇറാഖ് ഭാഗത്ത് നിന്ന് ഉദയം കുറിച്ച ശാശിയെയാണ്. ഖുറാസാനികള്‍ അവരുടെ ഭാഗത്ത് നിന്ന് വന്ന മറൂസിയെയും. പൂട്ടു നിര്‍മ്മാണത്തൊഴിലാളിയായിരുന്ന അബ്ദുല്ലാഹ് 30-ാം വയസ്സിലാണ് പഠനത്തിലേക്ക് തിരിയുന്നത്. പക്ഷെ അല്‍പകാലം കൊണ്ട് സമകാലികര്‍ക്ക് എത്രയോ മുമ്പിലേക്ക് പറന്നുയര്‍ന്നു. മര്‍വ്വ്, ബുഖാറ, ഹിറ്റ എന്നിവട ങ്ങളിലെല്ലാം പഠനതാമസം. ഇമാമുല്‍ ഹറമൈനിയുടെ പിതാവായ അബൂ മുഹമ്മദ് ജൂവൈനി, ഖാസിഹുസൈന്‍ മുതലായവര്‍ ശിഷ്യരില്‍ പ്രമുഖര്‍. ഹി: 417-ല്‍ വഫാത്. 91 വയസ്. സജിസ്താനില്‍ ഖബ്ര്‍.

തൃശ്ശിനാപള്ളി നഥ്ഹര്‍ ബാദ്ശാഹ്

ഹി:347 ല്‍ ഇന്ത്യക്ക് പുറത്ത് ജനനം. രാജകുടുംബാംഗം. പ്രപഞ്ച ത്യാഗം ഇഷ്ടപ്പെട്ട് വീടുവിട്ടിറങ്ങി. 22-ാം വയസ്സില്‍ ബാബാ സയ്യിദ് ഇബ്‌റാഹീം എന്നവരെ ഗുരുവായി സ്വീകരിച്ചു. മദീനയില്‍വെച്ച് നബി(സ)യുടെ സ്വപ്ന നിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് പുറപ്പെട്ടു. തൃച്ചിയില്‍ സ്വാമിമലയുടെ മുകളില്‍ ക്യാമ്പ് ചെയ്തു. അവിടെ ഇപ്പോഴും വീഴും വീഴില്ല മട്ടില്‍ കാണുന്ന പാറ മഹാനര്‍ താങ്ങിനിര്‍ത്തിയതാണത്രെ.ഇടക്ക് സിലോണില്‍ പോയി ആദം മലയിലിരുന്നു.തബലേ ആലം(ലോക പാത്രം)എന്ന പേര് അവിടെ നിന്ന് കിട്ടിയതാണ്.വീണ്ടും തൃച്ചിയില്‍.ഹി:417 റംസാന്‍ 14ന് വഫാതായി.തൃച്ചിയില്‍ ജാറം.ജാറത്തിനരികെ പില്‍ക്കാലത്ത് നാഗൂര്‍ വലി വന്ന് മുറാഖബ ഇരുന്നയിടം അടയാളപ്പെടുത്തിയിട്ടുണ്ട്.റമളാന്‍ ഒന്ന് മുതല്‍ 14 വരെ നോമ്പുതുറയായി ഉറൂസ് നടത്തുന്നു.

ഇമാം ഹാകിം (321-405)

പേര്;മുഹമ്മദ.് പിതാവ് അബ്ദുല്ലാഹ്,ഹി;321-ല്‍ നൈസാപൂരില്‍ ജനനം.ഹാകിം എന്ന് വിളിപ്പേര് വരാന്‍ കാരണം ഏറക്കാലം നൈസാബൂരിലെ ജഡ്ജിയായിരുന്നത്.2000 ന് പുറത്ത് ഉസ്താദുമാര്‍,1500 വാള്യത്തിലേറെ വരും രചനകള്‍,മുസ്തദ്‌റക് ഏറെ പ്രസിദ്ധം.ദാറഖുഥ്‌നിയുടെ സുഹൃത്ത.് ഖഫ്ഫാല്‍ ശാശിയുടെ ഗുരു. ഹി;405-സ്വഫര്‍ 3 ന് വഫാത്.

ദാറഖുഥ്‌നി (306-385)

പേര്;മുഹമ്മദ്.പിതാവ്: ഉമര്‍. ബാഗ്ദാദിലെ ദാറഖുഥ്ന്‍ സ്വദേശം. ഹി: 306-ല്‍ ജനനം. ഇസ്വതഖ്‌രി പ്രധാനകര്‍മ്മ ശാത്ര ഗുരു. ഹില്‍യയുടെ കര്‍ത്താവ് അബുനുഐം ഇസ്ബഹാനി ശിഷ്യരില്‍ പ്രമുഖര്‍. തജ്‌വീദ് ഖിറാഅത് കലയില്‍ പ്രാവീണ്യം. ഹി: 385 ദുല്‍ഖഅദ് 8-ന് ബാഗ്ദാദില്‍ വഫാത്. അബൂ ഹാമിദുല്‍ ഇസ്ഫറായിനി ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ബാബുദ്ദയ്‌റ ഖബ്ര്‍ സ്ഥാനില്‍ മഅറൂഫില്‍ കര്‍ഖി (റ)യുടെ ചാരത്ത് ഖബ്ര്‍.

ഇബ്‌നു ഹിബ്ബാന്‍ (…….354)

പേര്: മുഹമ്മദ് ബുസ്തി.ജനനം: അഫ്ഗാനിസ്താനിലെ കാബൂളിനടുത്ത്. ‘ബുസ്ത്’ പ്രദേശത്ത്. അഫ്ഗാനികള്‍ ഉപയോഗിക്കുന്ന ഭാഷയെ ‘പുഷ്ത്’ എന്ന് പറയാറുണ്ട്. നസാഇ, ഇബ്‌നു ഖുസൈമ, അബൂ യഅ്‌ലാ മുതലായവര്‍ ഉസ്താദുമാരില്‍ പ്രമുഖരാണ്. ഹാകിം(റ) ശിഷ്യനാണ്. ഏറെക്കാലം സമര്‍ഖന്ദിലെ ഖാളിയായിരുന്നു. സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ അടക്കം നിരവധി രചനകള്‍. ഹി: 354 ശവ്വാല്‍ മാസം വഫാതായി.

ഇബ്‌നു ഖുസൈമ (223-311)

പേര്: മുഹമ്മദ.് പിതാവ്: ഇസ്ഹാഖ്. താമസം: നൈസാബൂരില്‍. ഇസ്ഹാഖുബ്‌നു റാഹവൈഹി, സര്‍ഖസി, സഅ്ഫറാനി മുതലായവര്‍ ഗുരുനാഥന്‍മാരാണ്. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, നൈസാബൂരി മുതലായവര്‍ ശിഷ്യരില്‍ പ്രമുഖര്‍. ഇത്രയധികം വിദ്യ എങ്ങനെ വശമാക്കി എന്ന് ചോദ്യമു യര്‍ന്നപ്പോള്‍ മഹാന്‍ നല്‍കിയ മറുപടി സംസം ജലം കുടിക്കു മ്പോള്‍ ലക്ഷ്യം വെച്ചത് യാഥാര്‍ത്യമായതാണെന്നാണ്. 140- ലധികം രചനകള്‍.

ഇമാം നസാഈ(റ)

പേര്:അഹ്മദ്.പിതാവ്:ശുഐബ്.ഖുറാസാനിലെ ‘നിസ്‌വാ’യില്‍ ഹി: 214 ല്‍ ജനനം.അബൂദാവൂദ് ഗുരുവാണ്. ഒന്നിടവിട്ട ദിവസം വ്രതമെടുത്തു ആജീവനാന്തം. ഥ്വബ്‌റാനി ശിഷ്യന്‍.ഹി:303 ല്‍ ഫലസ്ഥീനില്‍ മരണം.

തുര്‍മുദി ഇമാം (209-279)

തുര്‍മുദി ഇമാം
പേര്: മുഹമ്മദ്. പിതാവ്: ഈസാ. ഹി:209-ല്‍ ഔസബകിസ്താനിലെ തിര്‍മിദ് ദേശത്ത് ജനനം. ഇമാം ശാഫിഈ വഫാത്തായി അഞ്ചാം വര്‍ഷം. ഇമാം ബുഖാരി പ്രായത്തില്‍ മുന്നിലെങ്കിലും ഒരു ഹദീസ് തന്നില്‍ നിന്ന് പഠിച്ച ശിഷ്യനാണ്. തന്നെ ധാരാളം ഹദീസ് പഠിപ്പിച്ച ഗുരുവുമാണ്. ധാരാളം രചനകള്‍. ജാമിഉത്തുര്‍മുദി ആറ് സ്വഹീഹുകളില്‍ ഇടംനേടി. ഇതിന് പല പണ്ഡിതര്‍ ശര്‍ഹ് എഴുതിയിട്ടുണ്ട്. നബി(സ)യുടെ വ്യക്തിത്വ വിവരണം മാത്രം അടങ്ങിയ ഗ്രന്ഥം ‘ശമാഇലുത്തുര്‍മിദി’ ഒരു കിടയറ്റ രചനയത്രെ. ഹി: 279 റജബ് 13-ന് വഫാത്. ഖബ്ര്‍ തിര്‍മുദി.

ഇമാ അബൂദാവൂദ്(202-275)

പേര്: സുലൈമാന്‍. പിതാവ്: അശ്അസ്. ഹി: 202-ല്‍ ഇറാന്‍-അഫ്ഗാനിസ്താനിനിടെ ‘സിജിസ്ഥാന്‍’ പ്രദേശത്ത് ജനനം. വിജ്ഞാനാവശ്യാര്‍ഥം മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലും പുറത്തും യാത്ര ചെയ്തു. നിരവധി ഉസ്താദുമാര്‍.അഹ്മദു ബ്‌നു ഹമ്പല്‍ (റ), ഇസ്ഹാഖുബ്‌നു റാഹവൈഹി, യഹ്‌യാ മുതലായവര്‍ ഈ ലിസ്റ്റിലുണ്ട്. തുര്‍മുദി നസാഇ തുടങ്ങിയ പ്രമുഖര്‍ ശിഷ്യരാ യുണ്ട്. നബി(സ)യുടെ ഹദീസുകളുമായി ഏറെ ചലിച്ച അവി ടുത്തെ നാവ് ചുംബിക്കാന്‍ സമ്മതം ചോദിച്ചു ബഹു സഹ്‌ലുബ്‌നു അബ്ദില്ലാ(റ). നിര്‍ബന്ധത്തിന് വഴങ്ങി.ചുംബിച്ചു. ഹദീസ് വിഷയങ്ങളിലും മറ്റു വിഷയങ്ങളിലും ഗ്രന്ധങ്ങളെഴുതി. സുനനു അബീ ദാവൂദ് ആറ് സ്വഹീഹുകളില്‍ സ്ഥാനം പിടിച്ചു. ഇതിനു പല ഇമാമുകളും ശര്‍ഹ് എഴുതിയിട്ടുണ്ട്. സുയൂഥ്വി ഇമാമിന്റെ ശര്‍ഹ് മിര്‍ഖാതു സ്സ്വുഊദ് ഇലാ സുനനി അബീദാവൂദ് എന്ന് അറിയപ്പെടുന്നു. ഹി: 275 ശവ്വാല്‍ 16-ന് ബസ്വറയില്‍ വഫാത്. സുഫിയാനു സൗരി(റ)ന്റെ അരികില്‍ ഖബ്ര്‍. മകന്‍ ഹാഫിള് അബ്ദുല്ലാഹ് പണ്ഡിതനായിരുന്നു.

ഇബ്‌നുമാജ (209-273)

പേര്: മുഹമ്മദ്. പിതാവ്: യസീദ്. ഹി: 209-ന് ‘ഖസ്‌വീനില്‍’ ജനനം. ഹദീസിന് പുറമെ മറ്റു കലകളിലും ശ്രുതിയാര്‍ജിച്ചവര്‍. അവിടുത്തെ ഹദീസ് ക്രോഡീകരണമായ ‘സുനന്‍’ സ്വിഹാഹു സ്സിത്തയില്‍ പെടുത്തി എണ്ണിയവരേറെ. ഹി: 273(263-ലെന്നും പക്ഷമുണ്ട്)റമളാന്‍ 22-ന് വഫാത്.

ഇമാം മുസ്‌ലിം(റ) (204-261)

പേര്: മുസ്‌ലിം. പിതാവ്: ഹജ്ജാജ്. ഇമാം ബുഖാരിയെ കാള്‍ പത്ത് വയസ്സിന് താഴെ. ശാഫിഈ(റ)ന്റെ വഫാത് വര്‍ഷത്തില്‍ നൈസാപൂരില്‍ ജനനം. തുര്‍ക്ക്‌മെനിസ്ഥാന്റെയും അഫ്ഗാനിസ്ഥാനിന്റയും അതിര്‍ത്തികളിലായി ഇറാനിന് കിഴക്ക് പ്രവിശാലമായ മേഖലയത്രെ ഖുറാസാന്‍. ഇതില്‍ പ്രധാന പൗരാണിക പട്ടണങ്ങള്‍ നാല്. നൈസാപൂര്‍, മര്‍വുഷാജാന്‍, ബല്‍ഖ്, ഹിറ്റ. നിരവധി പ്രതിഭകളെ കാഴ്ച വെച്ച ഭൂപ്രദേശം. മുസ്‌ലിം(റ) വിജ്ഞാനം തേടി ഇറാഖ്, ഹിജാസ്, ശാം, ഈജിപ്ത് എല്ലാം സഞ്ചരിച്ചു. മൂന്ന് ലക്ഷം ഹദീസില്‍ നിന്ന് തെരഞ്ഞെടുത്ത നാലായിരം ഹദീസുകള്‍ വെച്ച് സ്വഹീഹ് മുസ്‌ലിം രചിച്ചു. വേറെയും ഒട്ടേറെ ഗ്രന്ഥങ്ങള്‍. സ്വഹീഹ് മുസ്‌ലിമിന് ഇമാം നവവി അടക്കം ധാരാളം പ്രഗത്ഭര്‍ശര്‍ഹ് രചിച്ചു. ഹി: 261-ല്‍ റജബ് 25-ന് നൈസാപൂരില്‍ വഫാത്.

ഇമാം ബുഖാരി(റ)(194-256)

പേര്: മുഹമ്മദ്. പിതാവ്: ഇസ്മായീല്‍. പിതാവ് മാലികു ബ്‌നു അനസ്(റ)ന്റെ ശിഷ്യന്‍. ഹി: 194-ല്‍ ഇമാം ബുഖാരിയുടെ ജനനം. ഹി: 204-ല്‍ ഇമാം ശാഫിഈ (റ) വഫാത്താകുമ്പോള്‍ ഇമാം ബുഖാരിക്ക് പത്ത് വയസ്സ് പ്രായം. ഇമാം ശാഫിഈ(റ)ന്റെ സമപ്രായക്കാരും കൂട്ടുകാരുമായവരെ ഗുരുനാഥന്മാരായി സ്വീകരിക്കാനായെങ്കിലും ഇമാം ശാഫിഈ (റ) നേരത്തെ വഫാത്തായതിനാല്‍ ശിഷ്യത്വം തരപ്പെട്ടില്ല. യത്തീമായിരുന്നു. കാഴ്ച്ചയില്ല. മാതാവിന്റെ കണ്ണു കലങ്ങിയുള്ള ദുആ ഫലമായി സ്വപ്നം വഴി ഇബ്‌റാഹീം (അ) പ്രത്യക്ഷപ്പെട്ടു. സുഖവാര്‍ത്ത നല്‍കി. പുലര്‍ന്നപ്പോള്‍ മകന്ന് കാഴ്ച ശേഷി. 17-ാം വയസ്സില്‍ ഉമ്മക്കൊപ്പം ഹജ്ജ്. അവിടെ പഠനം,താസം, രചന. ശേഷം ബസ്വറയിലെത്തി. നൈസാപൂരില്‍ വന്നു. ഇമാം ബുഖാരി യുടെയും ഇമാം മുസ്‌ലിമിന്റെയും ഗുരുവായ മുഹമ്മദുബ്‌നു ബശ്ശാര്‍(റ) പറയുന്നു: ലോക ഹാഫിളുകള്‍ (ഹദീസ് മനപ്പാഠം) നാല് പേരാണ്. റയ്യില്‍ അബു സുര്‍അ(റ), നൈസാപൂരില്‍ മുസ്‌ലിം , സമര്‍ഖന്ദില്‍ അബ്ദുല്ലാഹ് ദാരിമി. ബുഖാറയില്‍ മുഹമ്മദിബ്‌നു ഇസ്മായില്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ഏറ്റം പ്രാമാണ്യം കല്‍പിക്കുന്ന ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരി. ഇതില്‍ ആവര്‍ത്തനം അടക്കം 7275 ഹദീസ്. ആവര്‍ത്തനമില്ലാതെ 4000 വരും. ആറ് ലക്ഷം ഹദീസുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് ഏറ്റം പ്രധാനപ്പെട്ടവ തെരഞ്ഞെടുത്തതാണിത്. അഫ്ആലുല്‍ ഇബാദ് എന്ന ഗ്രന്ഥമെഴുതിയപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും തരംഗങ്ങള്‍ ഉണ്ടായി. ഭരണ കൂട സമ്മര്‍ദ്ധത്താല്‍ നാട് വിട്ടെറിയേണ്ടി വന്നിട്ടുണ്ട്. സമര്‍ഖന്ദില്‍ നിന്ന് കൂടുതല്‍ ദൂരെയല്ലാതെ ഖര്‍ത്തന്‍ക് എന്ന വില്ലേജില്‍ വെച്ച് രോഗം വന്നു. ഹി: 256 ചെറിയ പെരുന്നാള്‍ രാവില്‍ വഫാത്. അവിടെ ഖബ്ര്‍. ഏതാനും നാളുകള്‍ ഖബ്‌റില്‍ നിന്ന് സുഗന്ധം വന്നുകൊണ്ടിരുന്നു.

ദാരിമി (181-255)

പേര്: അബ്ദുല്ലാഹ്. പിതാവ്: അബ്ദുര്‍റഹ്മാന്‍. തമീം ഗോത്രത്തിലെ ഒരു ശാഖയായ ദാരിം ബിന്‍ മാലികിയിലേക്ക് ചേര്‍ത്താണ് ദാരിമി എന്നു വിളിക്കുന്നത്. സമര്‍ഖന്ദ് സ്വദേശം. പ്രധാന ഗുരുക്കളില്‍ ഇമാം ബുഖാരിയുണ്ട്. മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി ശിഷ്യരാണ്. സുലാസിയാത് പദവിയുള്ള 15 ഹദീസ് ഉണ്ട് ദാരിമിയുടെ റിപ്പോര്‍ട്ടുകളില്‍. തന്റെ മുസ്‌നദ് ഏറെ പ്രസിദ്ധം. ഹി: 255 ദുല്‍ഹിജ്ജ 8-ന് വഫാത്.

അഹ്മദുബ്‌നു ഹമ്പല്‍(റ)(164-241)

ഹി: 164-ല്‍ ബഗ്ദാദില്‍ ജനനം.പിതാവ് മുഹമ്മദുബ്‌നു ഹമ്പല്‍. ഹി: 186 വരെ ബഗ്ദാദില്‍ പഠനം. ശേഷം വിവിധ രാഷ്ട്രങ്ങളില്‍ പഠന യാത്ര. ഇമാം ശാഫിഈ ഗുരുവാണ്. പത്തു ലക്ഷം ഹദീസ് മനപാഠമാക്കി. അവിടുത്തെ രചനയായ അല്‍ മുസ്‌നദ് ലോകപ്രസിദ്ധം. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തി ന്നനുകൂലം നില്‍ക്കാത്തതിനാല്‍ ഭരണകൂട പീഢനമേറ്റു. സംഭവം നടക്കുന്നതിന്ന് മുമ്പേ മിസ്‌റില്‍ താമസിക്കുകയായിരുന്ന ഗുരു ഇമാം ശാഫിഈ (റ)ന്ന് നബി (സ) സ്വപ്നത്തില്‍ പ്രത്യക്ഷരായി ശിഷ്യന് വരാന്‍ പോകുന്ന പരീക്ഷണത്തെ കുറിച്ച് അറിവ് നല്‍കുകയും ക്ഷമ കൈ വിടരുതെന്ന് ഉപദേശിക്കാന്‍ നിര്‍ദേശി ക്കുകയും ചെയ്തിരുന്നു. ശിഷ്യന് ഗുരുവിലൂടെ തന്നെയാവണം മാര്‍ഗ നിര്‍ദേശം എന്നതാവാം സ്വപ്നം ഇങ്ങനെയാവാന്‍ കാരണം. ഗുരുവില്‍ നിന്ന് പ്രസ്തുത വിവരത്തിന്റെ എഴുത്തമായി വന്ന ദൂതന് ശിഷ്യന്‍ സമ്മാനിച്ച ഷര്‍ട്ട് ഗുരുവിന്റെ മുമ്പിലെത്തിയപ്പോള്‍ ഗുരു അത് മുക്കിയെടുത്ത വെള്ളം കൊണ്ട് ബര്‍കത്ത് തേടി. ഹി: 241- ല്‍ വഫാത്.

ബുവൈഥ്വി (.-231)

പേര്: യൂസുഫ്. പിതാവ്: യഹ്‌യ. ഈജിപ്തിലെ ‘ബുവൈത്’ സ്വദേശി. ഇമാം ശാഫിഈ (റ)ന്റെ ഏറ്റവും പ്രധാന സാഹിബ്. ഇമാം ശാഫിഈ(റ) ന്റെ മദ്ഹബ് പ്രകാരമുള്ള ഫത്‌വാക്ക് വരുന്നവരോട് ഇമാം ശാഫിഈ(റ) പറയുക ”ബുവൈഥ്വിയോട് ചോദിക്കുക” എന്നായിരുന്നു. ബുവൈഥ്വി(റ) ന്റെ മറുപടി ഇമാം ശാഫിഈ(റ) നെ കേള്‍പ്പിക്കുമ്പോള്‍ അംഗീകാരം നല്‍കുകയും ചെയ്യും. ശാഫിഈ ഇമാമിന്റെ വസ്വിയത്ത് പ്രകാരം മരണാനന്തരം ശാഫിഈ(റ)ന്റെ സ്ഥാന ത്തിരുന്നത് ബുവൈഥ്വി ആയിരുന്നു. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് സമ്മതിക്കാത്തതിനാല്‍ ഏറെ കാലം ബാഗ്ദാദിലെ ജൈലില്‍ തടവിലിടപ്പെട്ടു. ജയിലില്‍ വെച്ച് തന്നെ വഫാത്തായി(231). ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ”ബുവൈഥ്വിയാല്‍ പറഞ്ഞു” എന്ന പ്രസ്താവം കാണാം. സാരം: ഇമാം ശാഫിഈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതായ ബുവൈഥ്വിയുടെ കുറിപ്പില്‍ ശാഫിഈ പറഞ്ഞു എന്നാണ്. ശാഫിഈ ഇമാമിന്ന് ശേഷം 27 വര്‍ഷം മദ്ഹബ് വക്താവായി ജീവിച്ചു.

നഫീസത്തുല്‍ മിസ്‌രിയ്യ (റ)

നബ(സ) യുടെ സന്താനപരമ്പരയില്‍പെട്ടവര്‍.145ല്‍ മക്കയില്‍ ജനനം. 30 തവണ ഹജ്ജ് ചെയ്തു. ഇമാംശാഫിഈ ദുആഅ് ചെയ്യിപ്പിക്കുമായിരുന്നു ബീവിയെക്കൊണ്ട്. ഭര്‍ത്താ വിനൊപ്പം ഈജിപ്തില്‍ വാസം.208 റമളാനില്‍ വഫാത്. ഈജി പ്തിലെ സുപ്രസിദ്ധ ദര്‍ഗ്ഗകളിലൊന്നാണ് ബീവിയുടേത്. സദാ ആള്‍ക്കൂട്ടം.