ISLAM QUIZ

സയ്യിദ് ശൈഖ് ജിഫ്‌രി (റ) കോഴിക്കോട്.

ഹി: 1139-ല്‍ ഹളര്‍മൗതിലെ ‘തരീം’ ദേശത്ത് ജനനം. (യമന്‍) പിതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി. പഠനം കഴിഞ്ഞ് 20-ാം വയസ്സില്‍ വ്യാപാര സംഘത്തിനൊപ്പം പായക്കപ്പല്‍ വഴി ഹി; 1159 (എ.ഡി 1741) ല്‍ കോഴിക്കോട്ടു വന്നിറങ്ങി. സ്ഥലം ഖാസിയ് ക്കൊപ്പം സാമൂതിരിയുടെ സ്വീകരണം. രാജാവന്റെ വക കാഴ്ച യായി മാളിയേക്കല്‍ വീടും കല്ലായിയില്‍ തെങ്ങിന്‍ തോട്ടവും നല്‍കി. കൊയിലാണ്ടിയില്‍ സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളുടെ ശിഷ്യത്വം. ഇരുവരും കേരളമാകെ സഞ്ചരിച്ചു ദീനി ഉണര്‍വ്വേകി. പള്ളികള്‍ പണിതു. ഹജ്ജ്, ബൈതുല്‍ മുഖദ്ദസ് യാത്ര, സ്വദേശ സന്ദര്‍ശനം കഴിഞ്ഞ് വീണ്ടും കോഴിക്കോട്ടെത്തി. മൈസൂര്‍ സിംഹം ടിപ്പു സുല്‍താന്‍, പിതാവ് ഹൈദരലീഖാന്‍ മുതലായവര്‍ തങ്ങളുടെ മുരീദുമാരാണ്. ഗ്രന്ഥരചയിതാവായിരുന്നു. ബോംബെയില്‍ നിന്ന് വന്ന് കൊണ്ടോട്ടി പ്രത്യക്ഷപ്പെട്ട മെസ്മരിസക്കാരന്‍ മഹമ്മദുഷായെയും തന്റെ വ്യാജ ഥ്വരീഖതി നെയും തൊലിയുരിച്ചു. വഹാബിസത്തെ ഖണ്ഡിച്ചു ഗ്രന്ഥമെ ഴുതി.
ടിപ്പുസുല്‍താന്‍ തങ്ങളെ കാണാനെത്തി മടങ്ങുമ്പോള്‍ രാജാവിന്റെ വക കാഴ്ച തങ്ങള്‍ സ്വീകരിക്കാന്‍ മടിച്ചു. നിര്‍ബന്ധം പിടിച്ചപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് കുടിവെള്ളം പദ്ധതി സ്വീകരിക്കാമെന്നായി. അതാണ് മാനാഞ്ചിറ. സാമൂതിരി മാനവിക്രമന്‍ ഭൂമി നല്‍കി. ടിപ്പു ചെലവ് വഹിച്ചു. തങ്ങള്‍ സ്ഥലം നിര്‍ണ്ണയിച്ചു. ഹി: 1222 ദുല്‍ഖഅദ് 8-ന് വഫാത്. (1808)കുറ്റിച്ചിറ ജിഫ്രി ഹൗസില്‍ അന്ത്യ വിശ്രമം.

Leave a comment