ISLAM QUIZ

ചേറൂര്‍ ശുഹദാക്കള്‍

ഹി: 1252 റമളാന്‍ അവസാനമാണ് (എഡി 1836) ഒരു ഏറ്റുമുട്ടല്‍ ബ്രിട്ടീഷ് പട്ടാളവുമായി ചേറൂരില്‍ നടക്കുന്നത്. വെന്നിയൂര്‍കാരായ ആറു പേരുടെ മതപരിവര്‍ത്തനത്തെ ബ്രിട്ടീഷുകാര്‍ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയതാണ് വിഷയം. മമ്പുറം തങ്ങള്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തിരു ന്നുവെന്നും അവിടുത്തെ വലത്തെ തുടക്ക് ഒരു വെടിയുണ്ട ഏറ്റിരുന്നുവെന്നും എട്ട് വര്‍ഷം കഴിഞ്ഞ് തങ്ങള്‍ വഫാതാകുന്നത് വരെ ആ വെടിയുടെ മുറിവുണങ്ങിയിരുന്നില്ലെന്നും മരണത്തിന് ഈ മുറിവ് കാരണമാവുകയാല്‍ അവിടുന്ന് ശഹാദത് പദവി കൂടി ലഭിച്ചവരാണെന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു.
യുദ്ധം നടന്ന സ്ഥലം ചേറൂരില്‍ (വേങ്ങരക്കടുത്ത്) ഇപ്പേഴും ചരിത്രപരമായി അറിയപ്പെടുന്നു. എന്നാല്‍ ശഹീദായ ഏഴ് പേരേയും(പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യദ്ദീന്‍, പട്ടര്‍ കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈല്‍ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി) ചെമ്മാട്ട് പൊലീസ് സ്റ്റേഷന്നരികില്‍ കച്ചേരിപ്പറമ്പിലാണ് ഖബ്‌റടക്കിയിരിക്കുന്നത്. ജനാസകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കു കയായിരുന്നു. ബഹുജനം ജനാസകള്‍ വാങ്ങി അവിടെ മറവ് ചെയ്തു. എങ്കിലും അവിടെ സിയാറത് ചെയ്യുന്നത് വിലക്കി. ഈ വിലക്ക് ലംഘിച്ച് സിയാറത്ത്‌നടത്തിയതാണ് 1921-ല്‍ ആലിമുസ്‌ലി യാരുടെ പേരില്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. ഈ ശുഹദാ ഇന്റെ റൂഹുകള്‍ക്ക് ഒപ്പമെത്താന്‍ ആലിമുസ്‌ലിയാരുടെ റൂഹും കൊതിച്ചുകാണും.

Leave a comment